കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ പക്ഷിസന്പത്തിലേക്ക് ഒരു പുതിയ അതിഥി കൂടി

തിരുവനന്തപുരം: രണ്ടുവർഷം മുന്പ് മടത്തറ അരിപ്പ കാടുകളിൽ ആദ്യമായി കണ്ടെത്തിയ ഇരുളൻ പാറ്റാ പിടിയൻ എന്ന പക്ഷിയെ ആതിരപ്പള്ളി വാഴച്ചാൽ ഭാഗത്തുനിന്നുകൂടി പുതുതായി കണ്ടെത്തിയതോടെ കേരളത്തിലെ പക്ഷിസന്പത്തിലേക്ക് ഒരു പുതിയ അതിഥി കൂടി ഉറപ്പായി. 2024 ജനുവരി 28ന് അരിപ്പ വനത്തിൽ പക്ഷിനിരീക്ഷകയായ ഫൈറോസ് ബീഗമാണ് ഡാർക്ക് സൈഡഡ് ഫ്ലെകാച്ചർ എന്ന അപൂർവ ഇനത്തെ ശ്രദ്ധിച്ചതും കാമറയിലാക്കിയതും.

കോഴി വേഴാന്പൽ, ഇണകാത്തേവൻ, മണികണ്ഠൻ എന്നീ പക്ഷികൾക്കിടയിലാണ് വൈദ്യുതി കന്പിയിലും മരത്തിലുമായി ഈ പക്ഷി ഇരുന്നത്. പിന്നീട് പക്ഷി നിരീക്ഷണ ഗ്രൂപ്പായ ഡബ്ല്യുഡബ്ല്യുഎഫിലും ഇ ബേർഡിലും റിപ്പോർട്ട് ചെയ്തപ്പോഴാണ് അപൂർവത ചൂണ്ടിക്കാണിക്കപ്പെട്ടതും സ്ഥിരീകരിച്ചതും. ഹിമാലയൻ ഭാഗത്തും ദക്ഷിണ പൂർവേഷ്യൻ ഭാഗത്തും മാത്രം കാണുന്ന ഇരുളൻ പാറ്റാ പിടിയർ കേരളത്തിലും ഇടത്താവളം കണ്ടെത്തുകയാണ് എന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യൻ ബ്രൗണ്‍ ഫ്ലൈ കാച്ചർ എന്ന ഇനവുമായി സാമ്യമുള്ളതിനാൽ പുതിയ പക്ഷിയെ കണ്ടെത്തൽ എളുപ്പമല്ല. ഇവയെ കണ്ടെത്താനും പകർത്താനുമായി പല പക്ഷി നിരീക്ഷണ സംഘങ്ങൾ അരിപ്പയിലും തിരുവനന്തപുരത്തെ കാടുകളിലും ശ്രമം നടത്തിയെങ്കിലും വിഫലമായി. പെട്ടെന്നു സങ്കേതങ്ങൾ മാറുന്നതിനാൽ ഇവയെ ഒരു സ്ഥലത്തു വീണ്ടും കണ്ടെത്താനാകില്ല.

ഇപ്പോൾ ആതിരപ്പള്ളി വാഴച്ചാൽ ഭാഗത്ത് പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംകര ഇതിനെ കണ്ടെത്തുകയും ഉറപ്പിക്കുകയും ചെയ്തതോടെ പക്ഷി നിരീക്ഷകർക്ക് ഒരു പുതിയ സാധ്യത കൂടി തുറന്നു കിട്ടിയിരിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

കിളിരൂര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; പോക്‌സോ കേസ് നില്‍ക്കില്ലെന്നു ആര്‍.ശ്രീലേഖ

തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി ലൈംഗികാതിക്രമ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് പോക്‌സോ കേസ് ചുമത്തിയ...

കേരള വാർത്തപ്രധാന വാർത്ത

ആരോഗ്യമന്ത്രി വീണാ ജോർജ് പൂർണ്ണ വിശ്രമത്തിൽ; പരിപാടികൾ മാറ്റി

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രിയുടെ...

ആനുകാലികംകുട്ടി വാർത്തപ്രധാന വാർത്തശാസ്ത്രീയം

ഗർഭാശയഗള കാൻസർ തടയാൻ കേരളത്തിൽ സൗജന്യ എച്ച്പിവി വാക്സിനേഷൻ യജ്ഞം

തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്പിവി വാക്‌സിനേഷൻ സംസ്ഥാനത്ത്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഇരുകൂട്ടർക്കും സമ്മതമെങ്കിൽ സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി...