നാലു സിനിമകളിൽ അഭിനയിച്ചതിന്റെ പ്രതിഫലം ഇപ്പോഴും ലഭിക്കാനുണ്ടെന്ന നടി നിഖില വിമലിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. സിനിമകളുടെയോ നിർമാതാവിന്റെയോ പേര് പറയാതെയാണ് നിഖിലയുടെ ഈ വെളിപ്പെടുത്തൽ. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
എനിക്ക് ഇപ്പോഴും ആളുകളോട് മുഖം കറുത്ത് സംസാരിക്കാന്‍ പറ്റില്ല. അതിനാല്‍ ഞാന്‍ തെരഞ്ഞെടുത്ത സംസാര രീതിയാണ് സര്‍ക്കാസം. അതിന്റെ ഗുണം എന്തെന്നാല്‍ എനിക്ക് പറയാനുള്ളത് പറയാം.
ചിലപ്പോള്‍ കോമഡിയായി അതങ്ങ് പോകും. പക്ഷെ കിട്ടേണ്ടവര്‍ക്ക് കൃത്യമായി കിട്ടും. അതുകൊണ്ട് ചിലപ്പോള്‍ എനിക്ക് അഹങ്കാരി ലേബല്‍ ഉണ്ടായേക്കാം. പക്ഷെ അതിനാല്‍ എന്നോട് അനാവശ്യ സംസാരങ്ങളും എന്നെ ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ആക്കുന്നതും കുറവാണ്.
ഇവിടെ തന്നെയുള്ളൊരു നിര്‍മാതാവ് എനിക്ക് പണം തരാനുണ്ട്. കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. മൂന്ന് നാല് സിനിമകളില്‍ പൈസ ബാക്കി തരാനുണ്ട്. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ പുതിയ വീട് വെക്കുന്നുണ്ടല്ലോ അതിലൊരു മുറി എനിക്ക് തന്നേക്കൂവെന്ന്.
ഞാന്‍ വാടക തരേണ്ട കാര്യമില്ലല്ലോ. ഇപ്പോഴും എന്നെ കാണുമ്പോള്‍ അദ്ദേഹം അത് പറയും. ഞാനും അത് തന്നെ പറയും. എനിക്ക് എസിയൊക്കെയുള്ള മുറി മതി. ഇത്രയും പൈസ നിങ്ങള്‍ എനിക്ക് തരാനുണ്ട്. നിങ്ങളുടെ കൈയില്‍ പൈസ ഇല്ലാത്തതു കൊണ്ടുമല്ല. ആ പണം കിട്ടിയില്ലെങ്കിലും കാണുമ്പോഴൊക്കെ പറയും.” എന്നും നിഖില പറഞ്ഞു.
ആരായിരിക്കും ഈ നിർമാതാവെന്നാണ് സോഷ്യൽ മീഡിയായിൽ ഉയരുന്ന ചോദ്യം. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയെക്കുറിച്ചാണോ നിഖില സംസാരിച്ചതെന്ന് ഒരു വിഭാഗം ചോദിക്കുന്നുണ്ട്.
നിഖില അഭിനയിച്ച നാല് സിനിമകളില്‍ ബാദുഷ ഭാഗമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നു. ഇതിന് മുൻപ് ബാദുഷയ്ക്കെതിരെ ഹരീഷ് കണാരനും രംഗത്തെത്തിയിരുന്നു. ഈ ആരോപണത്തെയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.
എന്നാല്‍ ബാദുഷ ആയിരിക്കില്ല അതെന്നും അടിസ്ഥാനരഹിതമായി ഒരാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.






Leave a comment