അന്താരാഷ്ട്ര വാർത്തആനുകാലികംകായികം

ഇന്ത്യയിലെത്തുന്ന മെസ്സി, മോദിയുമായും കൂടിക്കാഴ്ച നടത്തും; ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: ‘ആനന്ദത്തിന്റെ നഗരം’ ശനിയാഴ്ച ആഘോഷത്തിന്റെ ആൾക്കടലാകും. ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ശനിയാഴ്ച കൊൽക്കത്തയുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അവർ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കൊൽക്കത്ത നഗരം മെസ്സിയുടെ 70 അടി ഉയരമുള്ള പ്രതിമ നിർമിച്ച് അദ്ദേഹത്തെ കാത്തിരിക്കുന്നു.

ഇതിഹാസതാരങ്ങളായ പെലെയും മാറഡോണയും കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ ആരാധകർക്ക് അതിനൊപ്പം ചേർത്തുവെക്കാവുന്ന മുഹൂർത്തമാകും മെസ്സിയുടെ വരവ്.

നാലു നഗരങ്ങളിൽ

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കൊൽക്കത്തയിലാണ് മെസ്സി വിമാനമിറങ്ങുക. ഇപ്പോഴത്തെ ക്ലബ്ബായ ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും കൂടെയുണ്ടാകും. വിവിധ പരിപാടികൾക്കുശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർക്കൊപ്പം ചില പരിപാടികളിൽ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങും.

മെസ്സി പ്രതിമ

കൊൽക്കത്തയിലെ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലേക്ക് ടൗൺ ഏരിയയിലാണ് ഭീമൻ മെസ്സി പ്രതിമ നിർമിച്ചത്. 20 അടിയുള്ള തറ ഉൾപ്പെടെ 70 അടിയുള്ള നിർമിതി ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമയാണെന്ന് സംഘാടകർ പറയുന്നു. 2022 ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനാ ടീമിനുവേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന മെസ്സിയുടെ ദൃശ്യമാണ് പ്രതിമയിലുള്ളത്. കൊൽക്കത്തയിൽവെച്ച് ഓൺലൈനായി മെസ്സി അനാച്ഛാദനം ചെയ്യും.

ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘം 27 ദിവസം ജോലിചെയ്താണ് പ്രതിമ നിർമിച്ചത്. അവസാന മിനുക്കുപണികൾ തുടരുന്നു. ബംഗാൾ കായികമന്ത്രിയും ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ പ്രസിഡന്റുമായ സുജിത് ബോസും പിന്നണിയിലുണ്ട്.

സ്പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട ത്രിദിന ഇന്ത്യാസന്ദർശനം സംഘടിപ്പിക്കുന്നത്. പരിപാടികൾക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 4,500 രൂപയായിരിക്കും. മുംബൈയിലെ പരിപാടികളിൽ കുറഞ്ഞനിരക്ക് 8250 ആയിരിക്കും.

നാലുനഗരങ്ങളിൽ മൂന്നുദിവസം വിവിധ പരിപാടികളിൽ മെസ്സി പങ്കെടുക്കും. ആരാധകർക്ക് മെസ്സിയെ കാണാനും കൂടെനിന്ന് ഫോട്ടോ എടുക്കാനുമുള്ള അവസരമുണ്ട്. എന്നാൽ ഇതിനായി പത്ത് ലക്ഷം രൂപ മുടക്കണമെന്ന് മാത്രം.

10 ലക്ഷത്തിന്റെ പ്രീമിയം ടിക്കറ്റെടുത്താൽ ആരാധകർക്ക് മെസ്സിയെ കണ്ട് കൈകൊടുക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാം. എന്നാൽ 100 പേർക്ക് മാത്രമേ ഈ അവസരമുള്ളൂ. ഇതിനായി പ്രീമിയം ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പത്ത് ലക്ഷത്തിന്റെ പാക്കേജിൽ ഒട്ടേറെ അവസരങ്ങൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. സ്പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട ത്രിദിന ഇന്ത്യാസന്ദർശനം സംഘടിപ്പിക്കുന്നത്. പരിപാടികൾക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 4,500 രൂപയായിരിക്കും. മുംബൈയിലെ പരിപാടികളിൽ കുറഞ്ഞ നിരക്ക് 8250 ആയിരിക്കും.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കൊൽക്കത്തയിലാണ് മെസ്സി വിമാനമിറങ്ങുക. ഇപ്പോഴത്തെ ക്ലബ്ബായ ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും കൂടെയുണ്ടാകും. വിവിധ പരിപാടികൾക്കുശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർക്കൊപ്പം ചില പരിപാടികളിൽ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങും.

കൊൽക്കത്തയിലെ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലേക്ക് ടൗൺ ഏരിയയിലാണ് ഭീമൻ മെസ്സി പ്രതിമ നിർമിച്ചത്. 20 അടിയുള്ള തറ ഉൾപ്പെടെ 70 അടിയുള്ള നിർമിതി ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമയാണെന്ന് സംഘാടകർ പറയുന്നു. 2022 ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനാ ടീമിനുവേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന മെസ്സിയുടെ ദൃശ്യമാണ് പ്രതിമയിലുള്ളത്. കൊൽക്കത്തയിൽവെച്ച് ഓൺലൈനായി മെസ്സി അനാച്ഛാദനം ചെയ്യും. ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘം 27 ദിവസം ജോലിചെയ്താണ് പ്രതിമ നിർമിച്ചത്. അവസാന മിനുക്കുപണികൾ തുടരുന്നു. ബംഗാൾ കായികമന്ത്രിയും ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ പ്രസിഡന്റുമായ സുജിത് ബോസും പിന്നണിയിലുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷപദവി നൽകുന്നത് കേന്ദ്രസർക്കാർ പരിഗണനയിൽ

കൊച്ചി: രാജ്യത്തെ ക്രൈസ്തവസമുദായത്തിന് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി...

ആനുകാലികംപ്രധാന വാർത്ത

എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അടക്കം എട്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും.കാർണി തന്റെ ഇന്ത്യാ...