ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി മോദി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാവു എന്ന് കോക്രോച് പാർട്ടി മോദിക്ക് മറുപടി നൽകി.
‘‘നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ നടപടികളുടെ തുടർച്ചയാണിത്. നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല’’– മോദി എക്സിൽ കുറിച്ചു.
നീറ്റ് ചോദ്യച്ചോർച്ച വിവാദത്തെ ചൊല്ലി ജന്തർ മന്തറിൽ കോക്രോച് പാർട്ടി നടത്തുന്ന സമരം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. നേരത്തെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നീറ്റ് ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് മോദി പറഞ്ഞതായി കേന്ദ്ര മന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കോക്രോച് പാർട്ടി ദിവസങ്ങളായി തലസ്ഥാനത്ത് കനത്ത പ്രതിഷേധ സമരം തുടരുകയാണ്. കഴിഞ്ഞദിവസം ഇന്ത്യ മുന്നണികൂടി പ്രതിഷേധം തുടർന്നതോടെ രാജ്യതലസ്ഥാനം വലിയ സമരമുന്നേറ്റത്തിന് സാക്ഷിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കോക്രോച് പാർട്ടി യുടെ നിലപാട്.
അതിനിടെ, സിജെപിയ്‌ക്കുള്ളില്‍ സാമൂഹിക വിരുദ്ധര്‍ കടന്നുകൂടിയെന്നും അവരാണ് സിജെപി മാര്‍ച്ചില്‍ അക്രമമുണ്ടാക്കിയതെന്നും സമ്മതിച്ച് സോനം വാങ്ചുക്. ഈ ആഴ്ച ആദ്യം പാർലമെന്റിലേക്ക് നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ അക്രമത്തിന് വാങ് ചുക് സാമൂഹിക വിരുദ്ധരെ കുറ്റപ്പെടുത്തി. സമാധാനം മാത്രമാണ് തന്റെ വഴിയെന്നും വാങ്ചുക് പറഞ്ഞു. .
ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങൾക്ക് പൂക്കൾ കൊണ്ട് മാത്രം മറുപടി നൽകണമെന്നും സിജെപി പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു. നിരവധി പൊലീസുകാരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. “26-ാം ദിവസം, സമാധാനവും സമാധാനവും മാത്രമാണ് എന്റെ വഴി,” എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ വാങ്ചുക്ക് പറഞ്ഞു. “ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ സമാധാനപരമായി തുടരുമ്പോൾ, മറ്റിടങ്ങളിൽ ചില സാമൂഹിക വിരുദ്ധർ സമാധാനപരമായ പ്രതിഷേധങ്ങളെ മുതലെടുത്ത് അക്രമം പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയുന്നതിൽ എനിക്ക് വേദനയുണ്ട്.”
അല്ലാഹു അക്ബറും ആസാദിയും മുഴക്കുന്ന നിരവധി ഗ്രൂപ്പുകള്‍ കോക്രോച് പാർട്ടി യുടെ മറവില്‍ സംഘത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷക്കാര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും യുപിയില്‍ നിന്നും ഉള്ള കര്‍ഷകരെക്കൂടി സമരത്തില്‍ ഇറക്കാനുള്ള പദ്ധതിയിടുകയാണ്.
പക്ഷെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏത് അക്രമമാര്‍ഗ്ഗം സ്വീകരിച്ചിട്ടായാലും സര്‍ക്കാരിനെ വിറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്.






Leave a comment