വെല്ലിംഗ്ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡ്. മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഏകദിന പരമ്പരയിൽ കിവീസ് സമ്പൂർണ വിജയം സ്വന്തമാക്കിയത്.
വെല്ലിംഗ്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം 36 പന്ത് ബാക്കിനിൽക്കെ ന്യൂസിലൻഡ് മറികടന്നു.
46 റൺസെടുത്ത രചിൻ രവീന്ദ്രയുടെയും 44 റൺസെടുത്ത ഡാരൽ മിച്ചലിന്റെയും 34 റൺസെടുത്ത ഡിവോൺ കോൺവെയുടെയും മികവിലാണ് കിവീസ് വിജയലക്ഷ്യം മറികടന്നത്. 27 റൺസെടുത്ത നായകൻ മിച്ചൽ സാന്റ്നറും നിർണായക പ്രകടനമാണ് നടത്തിയത്.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡൻ കർസും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട 40.2 ഓവറിൽ 222 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ജാമി ഓവർട്ടൺിന്റെയും ജോസ് ബട്ട്ലറുടെയും ബ്രൈഡൻ കാർസിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇംഗ്ലണ്ട് 222 റൺസ് എടുത്തത്. 68 റൺസാണ് ഓവർട്ടൺ എടുത്തത്. ബട്ട്ലർ 38 റൺസും കാർസ് 36 റൺസും എടുത്തു.
ന്യൂസിലൻഡിന് വേണ്ടി ബ്ലെയ്ർ ടിക്ക്നർ നാല് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി മൂന്ന് വിക്കറ്റും സക്കാരി ഫോൽക്ക്സ് രണ്ട് വിക്കറ്റും നായകൻ മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി. ന്യൂസിലൻഡിന്റെ ബ്ലെയ്ർ ടിക്ക്നർ മത്സരത്തിലെയും ഡാരൽ മിച്ചൽ പരമ്പരയിലെയും താരമായി.







Leave a comment