റായ്പുർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു നാടകീയമായി വിജയിച്ചു. അവസാന പന്തിൽ രണ്ട് റൺസ് വിജയിക്കാൻ വേണ്ടിയിരുന്നു ആർസിബിക്ക്. രാജ് ബാവ എറിഞ്ഞ പന്തിൽ റാസിഖ് സലാം ബൗളർക്ക് നേരെ അടിച്ച് രണ്ട് റൺ ഓടിയെടുക്കുകയായിരുന്നു. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷമാണ് ആർസിബിയുടെ തിരിച്ചുവരവ്. കളിച്ച 11 മത്സരങ്ങളിൽ എട്ടിലും തോറ്റ മുംബൈ ഇന്ത്യൻസിന്റെ സീസണിലെ സ്വപ്‌നങ്ങൾ ഇതിനോടകം തകർന്നിട്ടുണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 166 റൺസെടുത്തപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അവസാന പന്തിൽ ആർസിബി ഇത് മറികടന്നത്. 5.1 ഓവറിൽ 39ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തകർന്ന ആർസിബിയെ ക്രുണാൽ പാണ്ഡ്യയാണ് കരകയറ്റിയത്. 46 പന്തിൽനിന്ന് 73 റൺസടിച്ച ക്രുണാൽ ടീമിന്റെ വിജയത്തിൽ നിർണായ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. ക്രുണാലിന്റെ വിക്കറ്റ് വീണതോടെ മുംബൈക്ക് വീണ്ടും പ്രതീക്ഷ തെളിഞ്ഞെങ്കിലും അവസാന നിമിഷം ആർസിബി വിജയം തട്ടിയെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി തിലക് വർമ്മ 42 ബോളിൽ നിന്ന് 57 റൺസ് നേടിയെങ്കിലും, ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 20 ഓവറിൽ 166 റൺസിന് 7 എന്ന നിലയിൽ പിടിച്ചു കെട്ടി. മുംബൈ ഇന്ത്യൻസ് മൂന്ന് ഓവറിൽ 28 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്നിരുന്നു. നമാൻ ധീർ (47) തിലകിനൊപ്പം 57 ബോളിൽ നിന്ന് 82 റൺസ് കൂട്ടിച്ചേർത്ത് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും, ഇരുവരും പുറത്തായതിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളർമാർ നന്നായി പന്തെറിഞ്ഞതോടെ മുംബൈ ഇന്ത്യൻസിന് റൺ കണ്ടെത്താൻ ബുദ്ധിമുട്ടി. ഭുവനേശ്വർ കുമാർ 4 ഓവറിൽ 23 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.






Leave a comment