ലക്നോ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചെലവിട്ട് നിർമിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്.
ഏപ്രിൽ പകുതിയോടെ വിമാന സർവീസുകൾ ആരംഭിക്കും. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കോൽക്കത്ത തുടങ്ങി പത്തു പ്രധാന നഗരങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്. നാല് കിലോമീറ്റർ നീളമുള്ള റൺവേ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്.
3000 ഏക്കറിലാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി രാം മോഹൻ നായിഡു തുടങ്ങിയവർ പങ്കെടുത്തു.






Leave a comment