തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് കാത്തിരിപ്പിനൊടുവിൽ ഗവർണർ ഒപ്പിട്ടത്.
2015-ൽ ഇത്തരമൊരു ബില്ലിന് സർക്കാർ രൂപം നൽകിയിരുന്നെങ്കിലും അന്ന് കടുത്ത പ്രതിസന്ധികൾ നേരിട്ടിരുന്നു. അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും പിന്നീട് രാഷ്ട്രപതിയും ബില്ല് തിരിച്ചയച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി അയൽസംസ്ഥാനമായ കർണാടക ഈ ബില്ലിനെതിരെ രംഗത്തെത്തിയതും തീരുമാനത്തെ ബാധിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2025-ൽ സർക്കാർ പുതിയ ബില്ല് അവതരിപ്പിച്ചത്. ഗവർണർ ഇതിൽ ഒപ്പിടാൻ വൈകിയത് ആശങ്കയുണ്ടാക്കിയിരുന്നു. ബില്ലിന് അംഗീകാരം ലഭിക്കാനായി കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.






Leave a comment