അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഒപ്പം മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗി സ്ഥിരീകരണം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86കാരനായ ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകനും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്‌നീം, ഫാർസ് എന്നിവ റിപ്പോർട്ട് ചെയ്തു. 40 ദിവസത്തെ ദുഃഖാചരണത്തിനും പ്രഖ്യാപനം

നേരത്തെ ഖമനേനി കൊല്ലപ്പെട്ടതായി അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം അത് ഇറാൻ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൊല്ലപ്പെട്ട വാർത്ത ഔദ്യോഗികമായി ഇറാൻ പുറത്തു വിട്ടിരിക്കുകയാണ്. ഖമേനിയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിരീകരണം.

കൊല്ലപ്പെട്ട ഖമനേയി ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇത് ഇറാാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമേനിയും അദ്ദേഹത്തിന്റെ രക്തദാഹികളായ ഗുണ്ടാസംഘങ്ങളും ചേർന്ന് കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ചെയ്ത എല്ലാ അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും അതിനൂതനമായ ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇസ്രായേലുമായി ചേർന്ന് നടത്തിയ ഈ നീക്കത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിനോ അതോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാനായില്ല. ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ ഒരേ ഒരു അവസരമാണിത്.

ഐ.ആർ.ജി.സി, സൈന്യം, മറ്റ് സുരക്ഷാപോലീസ് സേനാംഗങ്ങൾ എന്നിവരിൽ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് ഇളവ് പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് അറിയാൻ കഴിയുന്നത്. ഞാൻ ഇന്നലെ രാത്രി പറഞ്ഞതുപോലെ, ‘ഇപ്പോൾ അവർക്ക് ഇളവ് ലഭിക്കും, വൈകിയാൽ മരണം മാത്രമായിരിക്കും ഫലം!’

ഐ.ആർ.ജി.സിയും പോലീസും സമാധാനപരമായി ഇറാനിയൻ ദേശസ്‌നേഹികളുമായി ഒന്നുചേർന്ന് പ്രവർത്തിക്കുമെന്നും, രാജ്യത്തെ അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഖമിനേയി കൊല്ലപ്പെടുക മാത്രമല്ല, ഒറ്റ ദിവസം കൊണ്ട് ആ രാജ്യം തന്നെ തകർക്കപ്പെടുകയും നാമാവശേഷമാവുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ ഈ പ്രക്രിയ ഉടൻ ആരംഭിക്കേണ്ടതുണ്ട്.

എങ്കിലും, മധ്യേഷ്യയിലും തീർച്ചയായും ലോകമെമ്പാടും സമാധാനം സ്ഥാപിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ, കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള കനത്ത ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരും!’ അദ്ദേഹം പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...