ആനുകാലികംപ്രധാന വാർത്ത

മലിനജല ദുരന്തം; മദ്ധ്യപ്രദേശിൽ 13 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്നറിയപ്പെടുന്ന മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. 169 പേർ ചികിത്സയിലാണ്. എട്ട് നവജാത ശിശുക്കളടക്കം ഗുരുതരാവസ്ഥയിൽ. ഒരാഴ്ച മുമ്പാണ് ഇൻഡോറിലെ ഭഗീരഥപുരയിൽ വയറിളക്കവും ഛർദ്ദിയും ബാധിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് പേർ മരിച്ചു.

ചികിത്സയിലിരുന്ന പത്ത് പേർ കൂടി മരണത്തിനുകീഴടങ്ങി സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണം ആരംഭിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതി റിപ്പോർട്ട് തേടി. സംഭവത്തെ തുടർന്ന് ജലവിതരണ അസിസ്റ്റന്റ് എൻജിനിയർ, സബ് എൻജിനിയർ, സോണൽ ഓഫീസർ എന്നിവരെ സസ്‌പെൻഡ് ചെയ്തതതായി അധികൃതർ അറിയിച്ചു. സുഖം പ്രാപിച്ച 50 പേരെ ഡിസ്ചാർജ് ചെയ്തു.

നഗരത്തിലെ ടോയ്ലെറ്റിൽ നിന്നുള്ള മലിനജലമാണ് കുടിവെള്ള പൈപ്പിൽ കലർന്നതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. കുടിവെള്ള പൈപ്പ് ലൈനിന് മുകളിലൂടെ വേണ്ട സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ടോയ്‌ലെറ്ര് നിർമ്മിച്ചിരുന്നത്. കൂടാതെ പൈപ്പ് ലൈനിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ടായിരുന്നതും കുടിവെള്ളത്തിൽ വലിയ അളവിൽ മലിനജലം കലരുന്നതിന് കാരണമായി. പ്രതിസന്ധിയെക്കുറിച്ച് പരിശോധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ദിലീപ് കുമാർ പറഞ്ഞു.

സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ ടാങ്കറുകൾ വഴി സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും 40,000 പേരെ പരിശോധിച്ചതായും പറഞ്ഞു. അതിനിടെ ഉദ്യോഗസ്ഥരുടെ വീഴ്ച മദ്ധ്യപ്രദേശ് നഗരവികസന, ഭവന മന്ത്രി കൈലാഷ് വിജയവർഗിയ സമ്മതിച്ചു, ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...

പ്രധാന വാർത്ത

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; മുൻ അണ്ണാ ഡിഎംകെ നേതാവും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന ശശികല രംഗത്ത്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ...