കേരള വാർത്തസിനിമ

‘പോറ്റിയേയും ചാത്തനേയും ഏകശരീരത്തിലേക്ക് ആവാഹിച്ച ഭാവാഭിനയം, പുരസ്കാരം മമ്മൂട്ടിയുടെ പകർന്നാട്ട പൂർണതയ്ക്ക്’

തിരുവനന്തപുരം: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടനെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം മെഗാസ്റ്റാർ സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നത്.

മികച്ച നടനായുള്ള അന്തിമ പോരാട്ടത്തിൽ മമ്മൂട്ടിയോടൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ടായിരുന്നു. കിഷ്‌കിന്ധാകാണ്ഡം, ലെവൽ ക്രോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളാണ് ആസിഫ് അലിയെ അവസാന റൗണ്ടിൽ എത്തിച്ചത്. ഇത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെന്ന് ജൂറി വിലയിരുത്തി. പ്രാഥമിക ജൂറി വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പരിഗണനയിലുണ്ടായിരുന്നത്.

ഭ്രമയുഗം: കൊടുമൺ പോറ്റിയുടെ പകർന്നാട്ടം

ദുരൂഹതകൾ നിറഞ്ഞ ‘കൊടുമൺ പോറ്റി’ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് 2024-ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായ ‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലം എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം 17-ാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറിൻ്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സാമൂഹിക അടിച്ചമർത്തലുകളിൽനിന്ന് രക്ഷപ്പെട്ട്, താഴ്ന്ന ജാതിയിൽപ്പെട്ട തേവൻ എന്ന പാട്ടുകാരൻ, കൊടുമൺ പോറ്റിയുടെ മനയിൽ അഭയം തേടുന്നതും, അവിടെ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളും ചാത്തൻ എന്ന് പേരുള്ള ദുഷ്ടശക്തിയുടെ സാന്നിധ്യവും തിരിച്ചറിയുന്നതുമാണ് കഥാതന്തു. ജാതി വ്യവസ്ഥ, അധികാരം, ചൂഷണം എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഒരുക്കിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായ ഭ്രമയുഗം ഇപ്പോൾ സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസും ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

മമ്മൂട്ടി: റെക്കോർഡ് പ്രകടനങ്ങൾ

‘ഭ്രമയുഗ’ത്തിലെ പ്രകടനം മലയാളത്തിലെ പുതുതലമുറയെ വീണ്ടും ഞെട്ടിക്കുന്നതായിരുന്നു. 1981-ൽ ‘അഹിംസ’യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ മമ്മൂട്ടി, മൂന്ന് വർഷങ്ങൾക്കുശേഷം (1984) ‘അടിയൊഴുക്കുകൾ’ എന്ന ചിത്രത്തിലെ കരുണൻ എന്ന കഥാപാത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടി. 1989-ൽ ‘ഒരു വടക്കൻ വീരഗാഥ’, ‘മൃഗയ’, ‘മഹായാനം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ രണ്ടാമതും പുരസ്‌കാരം ലഭിച്ചു.

ആറ് പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ ആണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവർക്ക് 4 വീതം സംസ്ഥാന അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്. ‘അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനെ’യോ ‘വിധേയനിലെ ഭാസ്‌കര പട്ടേലരെ’യോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമൺ പോറ്റിയായി മമ്മൂട്ടി നിറഞ്ഞാടിയത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ...

കേരള വാർത്തകൗതുകങ്ങൾ

എല്ലാം മറന്നൊന്ന് മയങ്ങി; ക്ഷേത്രത്തില്‍ മോഷണ ശ്രമത്തിനിടെ ഉറങ്ങിയപ്പോയ തസ്കരൻ പിടിയിൽ

കൊച്ചി: ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. കോവിലൂര്‍ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. തിടപ്പള്ളിയില്‍...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

‘യഥാർഥ കേരളാ സ്റ്റോറി’ വൈറൽ താരത്തിന്റെ വിവാഹം: സി.പി.എം. നേതൃത്വവും വെട്ടിലായി

തിരുവനന്തപുരം: കുംഭമേള പെൺകുട്ടിക്കു വിവാഹപ്രായമായില്ലെന്ന് തെളിയുകയും മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തതോടെ വിവാഹത്തിനു നേതൃത്വം നൽകിയ...

പ്രധാന വാർത്തസിനിമ

ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമെന്ന് റിപ്പോർട്ട്

മുംബൈ: ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി...