കേരള വാർത്തസിനിമ

‘പോറ്റിയേയും ചാത്തനേയും ഏകശരീരത്തിലേക്ക് ആവാഹിച്ച ഭാവാഭിനയം, പുരസ്കാരം മമ്മൂട്ടിയുടെ പകർന്നാട്ട പൂർണതയ്ക്ക്’

തിരുവനന്തപുരം: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടനെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം മെഗാസ്റ്റാർ സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നത്.

മികച്ച നടനായുള്ള അന്തിമ പോരാട്ടത്തിൽ മമ്മൂട്ടിയോടൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ടായിരുന്നു. കിഷ്‌കിന്ധാകാണ്ഡം, ലെവൽ ക്രോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളാണ് ആസിഫ് അലിയെ അവസാന റൗണ്ടിൽ എത്തിച്ചത്. ഇത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെന്ന് ജൂറി വിലയിരുത്തി. പ്രാഥമിക ജൂറി വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പരിഗണനയിലുണ്ടായിരുന്നത്.

ഭ്രമയുഗം: കൊടുമൺ പോറ്റിയുടെ പകർന്നാട്ടം

ദുരൂഹതകൾ നിറഞ്ഞ ‘കൊടുമൺ പോറ്റി’ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് 2024-ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായ ‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലം എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം 17-ാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറിൻ്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സാമൂഹിക അടിച്ചമർത്തലുകളിൽനിന്ന് രക്ഷപ്പെട്ട്, താഴ്ന്ന ജാതിയിൽപ്പെട്ട തേവൻ എന്ന പാട്ടുകാരൻ, കൊടുമൺ പോറ്റിയുടെ മനയിൽ അഭയം തേടുന്നതും, അവിടെ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളും ചാത്തൻ എന്ന് പേരുള്ള ദുഷ്ടശക്തിയുടെ സാന്നിധ്യവും തിരിച്ചറിയുന്നതുമാണ് കഥാതന്തു. ജാതി വ്യവസ്ഥ, അധികാരം, ചൂഷണം എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഒരുക്കിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായ ഭ്രമയുഗം ഇപ്പോൾ സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസും ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

മമ്മൂട്ടി: റെക്കോർഡ് പ്രകടനങ്ങൾ

‘ഭ്രമയുഗ’ത്തിലെ പ്രകടനം മലയാളത്തിലെ പുതുതലമുറയെ വീണ്ടും ഞെട്ടിക്കുന്നതായിരുന്നു. 1981-ൽ ‘അഹിംസ’യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ മമ്മൂട്ടി, മൂന്ന് വർഷങ്ങൾക്കുശേഷം (1984) ‘അടിയൊഴുക്കുകൾ’ എന്ന ചിത്രത്തിലെ കരുണൻ എന്ന കഥാപാത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടി. 1989-ൽ ‘ഒരു വടക്കൻ വീരഗാഥ’, ‘മൃഗയ’, ‘മഹായാനം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ രണ്ടാമതും പുരസ്‌കാരം ലഭിച്ചു.

ആറ് പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ ആണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവർക്ക് 4 വീതം സംസ്ഥാന അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്. ‘അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനെ’യോ ‘വിധേയനിലെ ഭാസ്‌കര പട്ടേലരെ’യോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമൺ പോറ്റിയായി മമ്മൂട്ടി നിറഞ്ഞാടിയത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അമേരിക്കൻ വാർത്തസിനിമ

പുരസ്കാരത്തിളക്കത്തിൽ ‘ദ ബെറ്റർ ഹാഫ്’; അറ്റ്ലാന്റ സിനിമ ടാക്കീസിന്റെ 15-ാം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

അറ്റ്ലാന്റ: വ്യത്യസ്തമായ പ്രമേയവും അവതരണത്തിലെ പുതുമയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് സച്ചിത് റാം...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....