ഹൂസ്റ്റൺ: ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് ഹൂസ്റ്റണിലെ ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിലും വില്യം പി. ഹോബി എയർപോർട്ടിലും സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയം മണിക്കൂറുകളോളം നീളുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിസിഎ) ജീവനക്കാരുടെ എണ്ണത്തിൽ ഷട്ട്ഡൗൺ പ്രത്യാഘാതം സൃഷ്ടിച്ചതിനെ തുടർന്നാണ് ഈ പ്രതിസന്ധി.
ബുഷ് എയർപോർട്ടിൽ കോംപ്ലക്‌സിലെ എ,ഇ ടെർമിനലുകളിലെ ടിസിഎ പരിശോധനാ പോയിന്റുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. യുണൈറ്റഡ് എയർലൈൻസിൽ യാത്ര ചെയ്യുന്നവർ സി ടെർമിനലിൽ ലഗേജ് ചെക്ക് ചെയ്ത ശേഷം ഇ ടെർമിനലിലേക്ക് നടക്കുകയോ എയർപോർട്ട് സബ്‌വേ ഉപയോഗിക്കുകയോ ചെയ്ത് സുരക്ഷാ പരിശോധന പൂർത്തിയാക്കണം. തുടർന്ന്, സ്കൈവേ ഉപയോഗിച്ചാണ് യാത്രക്കാർ ഗേറ്റിലേക്ക് എത്തിച്ചേരേണ്ടത്. ഹോബി എയർപോർട്ടിൽറഞ്ഞ സുരക്ഷാ ലെയ്‌നുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്, ഇത് കാത്തിരിപ്പ് സമയം കൂടാൻ കാരണമായി.
ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ പരിഹരിക്കപ്പെടും വരെ നീണ്ട സുരക്ഷാ കാത്തിരിപ്പ് സമയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഫെയ്സ്‌ബുക്കിലൂടെ പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച്, ടിസിഎ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയം 3 മണിക്കൂറിനും മുകളിൽ പോകാൻ സാധ്യതയുണ്ട്.






Leave a comment