തിരുവനന്തപുരം: ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം. ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് പടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്.
ഗെയിംസ് ഇനങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിന്റുകൾ നേടിയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.
മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി ആർ അനിൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നീന്തലിലും ഗെയിംസിലും കിരീടം ചൂടിയാണ് ആതിഥേയർ പോയിന്റുപട്ടികയിൽ കുതിച്ചത്. ഗെയിംസ് ഇനങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ല 149 പോയിന്റുകൾ നേടി രണ്ടാമതായി.
അത്ലറ്റിക്‌സ് ഇനങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. അടുത്ത വർഷത്തെ സ്‌കൂൾ ഒളിമ്പിക്‌സ് കണ്ണൂരിൽ നടക്കും.







Leave a comment