തിരുവനന്തപുരം: 80 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി സാങ്കേതിക വ്യവസായ രംഗത്ത് വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഓപ്പൺ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞർ ഈ തെളിവ് സ്വതന്ത്രമായി പരിശോധിക്കുകയും ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിശകലനം ചെയ്യുന്നതിനേക്കാൾ ഉപരിയായി ശാസ്ത്രീയവും ഗണിതശാസ്ത്രപരവുമായ ഗവേഷണങ്ങൾക്ക് സംഭാവന നൽകാൻ നൂതന എ.ഐ സംവിധാനങ്ങൾക്ക് സാധിക്കുമെന്നതിന്റെ ഏറ്റവും ശക്തമായ സൂചനയായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.
പാറ്റേണുകൾ, ക്രമീകരണങ്ങൾ, ഘടനകൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന ഗണിതശാസ്ത്രത്തിലെ ഒരു ശാഖയായ ‘കോമ്പിനാറ്റോറിക്‌സ്’ലെ ദീർഘകാലമായി നിലനിന്നിരുന്ന ഒരു ചോദ്യമാണ് എ.ഐ പരിഹരിച്ചത്. പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ ഗവേഷകർ പരിശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാതിരുന്ന ഈ ചോദ്യത്തിന് എ.ഐ മോഡൽ പുതിയൊരു മാർഗത്തിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു.
അഹീെ ഞലമറ പരസ്യങ്ങളിൽ ഹിന്ദ്‌വെയർ ട്രേഡ്മാർക്ക് ദുരുപയോഗം ചെയ്തു; ഗൂഗ്‌ളിന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി
പരമ്പരാഗത എ.ഐ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺ എ.ഐയുടെ പുതിയ റീസണിങ് മോഡലുകൾ പ്രശ്‌നങ്ങളെ ഘട്ടംഘട്ടമായി വിശകലനം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഗണിതശാസ്ത്രജ്ഞർ സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുപോലെ, പല വഴികളിലൂടെ പരീക്ഷിച്ച്, പരാജയപ്പെട്ട ആശയങ്ങൾ ഒഴിവാക്കിയാണ് എ.ഐ അന്തിമ ഫലത്തിലേക്ക് എത്തിയത്.
ഭാവിയിൽ ശാസ്ത്രജ്ഞരെയും ഗണിതശാസ്ത്രജ്ഞരെയും പുതിയ ആശയങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന മികച്ച ഗവേഷണ ഉപകരണങ്ങളായി ഈ എ.ഐ മോഡലുകൾ മാറുമെന്നാണ് ഈ നേട്ടത്തിലൂടെ ശാസ്ത്ര ലോകം കരുതുന്നത്. എ.ഐ പരിഹാരമില്ലാത്ത കണക്കിന് പരിഹാരം കണ്ടെത്തിയെങ്കിലും, ഫലം ശരിയാണോ എന്ന് പരിശോധിക്കാനും യുക്തി പരിശോധിക്കാനും ഗണിതശാസ്ത്രജ്ഞരുടെ സഹായം ആവശ്യമായിരുന്നു. മനുഷ്യരുടെ വൈദഗ്ദ്യം ഇപ്പോഴും അത്യന്താപേക്ഷിതമാണെന്ന് ഗവേഷകർ ഊന്നിപ്പറയുന്നു. ഗണിതശാസ്ത്രജ്ഞർക്ക് പകരക്കാരൻ എന്നതിലുപരി, മനുഷ്യ ഗവേഷകരും നിർമിത ബുദ്ധിയും തമ്മിലുള്ള സഹകരണത്തിന്റെ ഉദാഹരണമായാണ് നേട്ടത്തെ പലരും കാണുന്നത്.
എ.ഐ സംവിധാനങ്ങൾക്ക് സങ്കീർണമായ ശാസ്ത്രീയ പ്രശ്‌നങ്ങൾ യുക്തിപരമായി പരിഹരിക്കാൻ കഴിയുമെങ്കിൽ, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിലെ കണ്ടുപിടുത്തങ്ങളെ അത് വേഗത്തിലാക്കും. പുതിയ വസ്തുക്കളുടെ രൂപകൽപ്പന, മരുന്നുകളുടെ കണ്ടെത്തൽ തുടങ്ങിയ വർഷങ്ങളോളം മനുഷ്യപ്രയത്‌നം ആവശ്യമുള്ള കാര്യങ്ങളിൽ ഭാവിയിൽ എ.ഐ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.






Leave a comment