ആനുകാലികംപ്രധാന വാർത്ത

അസമിൽ സുഖോയ് വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു

ഗുവാഹട്ടി: അസമിൽ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ക്വാഡ്രൻ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പരിശീലന പറക്കലിനായി അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മരണവിവരം സ്ഥിരീകരിച്ചുകൊണ്ട് വ്യോമസേന വാർത്താക്കുറിപ്പ് ഇറക്കിയത്.

അപകടം നടന്ന പ്രദേശത്തെ ദുഷ്കരമായ സാഹചര്യങ്ങൾ കാരണം വിമാനത്തിന്റെ അവശിഷ്ടങ്ങളും പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങളും കണ്ടെത്തുന്നതിന് ഏറെ താമസം നേരിട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അസമിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനം തകർന്നു വീണ് വീരമൃത്യു വരിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ ഭാഗവുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകൻ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത കാര്യം അറിയില്ലായിരുന്നുവെന്നും എല്ലാം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം തങ്ങൾ അറിയുന്നതെന്നും പിതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അസമിലെ ജോർഹട്ടിൽ നിന്ന് 60 കിലോ മീറ്റർ അകലെ വെച്ചാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കഴിഞ്ഞ ദിവസം തകർന്നു വീണത്. വ്യാഴാഴ്ച രാത്രി 7.42 ഓടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി സ്ഥിരീകരിച്ചത്. പതിവു പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

തന്റെ മകൻ രാജ്യത്തിനുവേണ്ടി സ്വയം ത്യാഗം ചെയ്തുവെന്ന് പുർവേഷിന്റെ പിതാവ് പറഞ്ഞു. ‘വ്യോമസേനയുടെ ഭാഗമാകാൻ സാധിച്ചതിൽ അവൻ ഒരുപാട് അഭിമാനിച്ചിരുന്നു. യുദ്ധവിമാനങ്ങൾ പറത്തുന്നതിലെ അനുഭവം അവൻ ചിലപ്പോഴൊക്കെ തങ്ങളുമായി പങ്കുവെക്കുമായിരുന്നു. സഹപ്രവർത്തകരെ വളരെ അധികം അവൻ ബഹുമാനിച്ചിരുന്നു’- രവീന്ദ്ര ദുരഗ്കർ പറഞ്ഞു.

നാല് വർഷത്തെ ചെറിയ കാലാവധി മാത്രമാണ് മകന് ലഭിച്ചത്. അവൻ ആഗ്രഹിച്ചത്ര കാലം രാജ്യസേവനം നടത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും തന്റെ സ്വപ്നം അവൻ സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ദിവസം മുമ്പാണ് പുർവേഷ് കുടുംബത്തെ കണ്ട് തിരിച്ചു പോയതെന്നും പിതാവ് ഓർക്കുന്നു.

അപകടത്തിൽ രണ്ട് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരാണ് വീരമൃത്യുവരിച്ചത്. സ്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരായിരുന്നു വീരമൃത്യുവരിച്ചത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...