വാഷിങ്ടൺ ഡി സി: ഐക്യരാഷ്ട്രസഭയ്ക്ക് പകരക്കാരനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ സമിതിയുടെ ഉദ്ഘാടന യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ.
യുദ്ധം തകർത്ത ഗാസയുടെ പുനരധിവാസത്തിനായി അമേരിക്ക 10 ബില്യൻ ഡോളർ നൽകുമെന്ന് ട്രംപ് അറിയിച്ചു. കൂടാതെ, സമിതിയിലെ മറ്റ് അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയവർ ചേർന്ന് 7 ബില്യൻ ഡോളറും, ഐക്യരാഷ്ട്രസഭ 2 ബില്യൻ ഡോളറും, ഫിഫ (FIFA) 75 മില്യൻ ഡോളറും നൽകും. ഇങ്ങനെ ഉദ്ഘാടന ദിവസം തന്നെ 20 ബില്യനോളം ഡോളർ സമാഹരിച്ചു.
മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. ലോകത്തെ പ്രധാന സമാധാന ശക്തിയായി ഈ പുതിയ സമിതിയെ മാറ്റാനാണ് ട്രംപിന്റെ ലക്ഷ്യം. നൂറ്റാണ്ടുകളായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിച്ച് ശാശ്വത സമാധാനം കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
Report ജയിംസ് വർഗീസ്







Leave a comment