ന്യൂഡൽഹി: കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്‌ച അർധരാത്രി മുതൽ ആരംഭിക്കും. സിഐടിയു ഉൾപ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിൽ കർഷക, കർഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാർഢ്യവുമായി അണിനിരക്കും. ബാങ്ക്, ഇൻഷുറൻസ്, കൽക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരും ഭാഗമായി പണിമുടക്ക് മാറും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
13 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ ഒഴിവാക്കിയതായി സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി.രാജഗോപാലൻ അറിയിച്ചു.
മാരാമണ്ണിലേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നടതുറക്കുന്നതിനാൽ ശബരിമല തീർഥാടകരെയും പെരുന്നാൾ നടക്കുന്നതിനാൽ മഞ്ഞനിക്കര തീർഥാടകരുടെയും വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.







Leave a comment