ഓർമ്മച്ചെപ്പ്സിനിമ

‘ഏഴുവർഷം കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുത്തു’; ഷാഫിയുടെ ഓർമയിൽ വികാരാധീനനായി റാഫി

തന്നെ സിനിമയിൽ എത്തിച്ചത് ഷാഫിയാണെന്ന് സംവിധായകൻ റാഫി. തന്റെ സഹോദരനായതുകൊണ്ട് സിനിമയിലേക്ക് വന്ന് സംവിധായകനായി എന്നാണ് ഷാഫി അറിയപ്പെടുന്നത്. എന്നാൽ, തന്നെ സിനിമയിൽ എത്തിക്കാൻ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും ഏറ്റെടുത്തത് ഷാഫിയാണെന്നും റാഫി അഭിപ്രായപ്പെട്ടു. ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു റാഫി. ‘കളങ്കാവൽ’ സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസിനാണ് പ്രഥമ പുരസ്‌കാരം. ചടങ്ങിൽ സംസാരിക്കവെ റാഫി വേദിയിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞു.

‘ഒരു കൊല്ലം ആയെങ്കിലും ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഒരു വർഷം കഴിഞ്ഞതായിട്ടല്ല ഓരോ ദിവസവും വീണ്ടും വീണ്ടും ആവർത്തിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. ഷാഫിയെ കുറിച്ച് പറയുമ്പോൾ പൊതുവേ, റാഫിയുടെ സഹോദരനായതുകൊണ്ട് സിനിമയിലേക്ക് വന്നു, അങ്ങനെ സംവിധായകനായി എന്നാണ് അറിയപ്പെടുന്നത്. പക്ഷേ സത്യത്തിൽ എന്നെ സിനിമയിൽ എത്തിച്ചത് ഷാഫിയാണ്’, റാഫി പറഞ്ഞു.

‘വളരെ ചെറിയ പ്രായത്തിൽ സിനിമയിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിച്ച സമയത്ത് എന്റെയും ഷാഫിയുടെയും ചുമലിൽ കുടുംബത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്നു. സിദ്ധിക്കയുടേയും ലാലേട്ടന്റെയും കൂടെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ ഒരു സാധ്യത ഉണ്ടായപ്പോൾ പോലും ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ് അതിലേക്ക് പോകുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് ആ ചെറിയ പ്രായത്തിൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു ചെറിയ സംരംഭം തുടങ്ങിയത്. അതിൽനിന്ന് സ്ഥിരമായ വരുമാനം ഉണ്ടായാൽ എനിക്ക് സിനിമയിലേക്ക് വരാൻ സാധിക്കും. അങ്ങനെ സ്വന്തം കുടുംബം പണയപ്പെടുത്തി ഒരു ചെറിയ ബാഗ് നിർമാണ കമ്പനി തുടങ്ങാൻ തീരുമാനിച്ചു. പക്ഷേ കുടുംബത്തിലെ വേറെ ആരും അതിന് സമ്മതിക്കില്ല. പക്ഷേ, അന്ന് വളരെ ശക്തമായിട്ട് എന്നോടൊപ്പം ഉറച്ചുനിന്ന്, അത് ചെയ്യണം എനിക്ക് അങ്ങനെ പോകണമെന്നുണ്ടെങ്കിൽ അതിനൊരു സാഹചര്യം ഉണ്ടാക്കണമെന്ന് പറഞ്ഞത് ഷാഫിയാണ്. അങ്ങനെ കുടുംബത്തിന്റേയും കമ്പനി നടത്തുന്ന ഉത്തരവാദിത്വങ്ങളും ഒക്കെ ആയി കുറച്ചുകാലം പോയി. 1988-ലാണ് ഞങ്ങൾ ആ കമ്പനി തുടങ്ങുന്നത്. 91 ആയപ്പോഴേക്കും സിദ്ധിഖ് ലാലിന്റെ സിനിമയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യാൻ എനിക്ക് അവസരം കിട്ടി. ഞാൻ അങ്ങനെ സിനിമയിലേക്ക് വന്നു. എനിക്കൊരു ബ്രേക്ക് കിട്ടുന്നത് 95-ലാണ്. ആ വർഷം മൂന്ന് തിരക്കഥകൾ എഴുതി. എനിക്കും മെക്കാർട്ടിനും ബ്രേക്ക് കിട്ടി. അതിനുശേഷമാണ് ഷാഫിയും സിനിമയിലേക്ക് വരുന്നത്. പക്ഷേ എന്നെ സിനിമയിൽ എത്തിക്കുവാൻ വേണ്ടി ഏഴു വർഷം കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം എടുക്കുകയും എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുകയും അവൻ ചെയ്തതുകൊണ്ടാണ് എനിക്ക് സിനിമയിൽ വരാൻ കഴിഞ്ഞത്’, അദ്ദേഹം ഓർത്തു.

‘സിനിമയിൽ വന്നതിനുശേഷവും അവന് എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനുമാണ് ഇഷ്ടം. അവന്റെ സിനിമയിൽ കോമഡികൾ ആളെങ്കിൽപ്പോലും അലങ്കോല സീനുകൾ ഉണ്ടാവാറില്ല. എപ്പോഴും വൃത്തിയും വെടിപ്പുമുള്ള സിനിമയാണ് അവൻ ചെയ്തിരുന്നത്. അതവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. ആ വൃത്തിയും വെടിപ്പും കലർപ്പില്ലാത്ത സ്‌നേഹവും എപ്പോഴും അവന്റെ കൂടെ ഉണ്ടായിരുന്നു’, റാഫി പറഞ്ഞു.

‘ഷാഫി എനിക്കെന്നും ധൈര്യമായിരുന്നു. 100% വിശ്വസിക്കാവുന്ന ആളാണ്. എന്തു കാര്യത്തിലും പാറ പോലെ ഉറച്ചു എന്റെ കൂടെനിൽക്കും. ഞാൻ എന്റെ കുട്ടികളോട് പറയുമായിരുന്നു, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ചാച്ചന്റെ അടുത്ത് പോകാമെന്ന്. ഇപ്പോ അവൻ പോയി കഴിഞ്ഞു അവന്റെ മക്കൾ എന്നോട് പറയുകയാണ്, അവന് എന്തെങ്കിലും സംഭവിച്ചാൽ ഇക്ക പറയുന്നതുകേട്ടുവേണം മുന്നോട്ടു പോകാൻ എന്ന് പറഞ്ഞിരിന്നുവെന്ന്. ആ ധൈര്യവും അവൻ ബാക്കി വെച്ച കലപ്പില്ലാത്ത സ്‌നേഹവും വിശ്വാസവും അടുത്ത തലമുറയിലേക്ക് കൂടി എത്തിച്ചിട്ടാണ് അവൻ മടങ്ങിയത്’, സംവിധായകൻ കൂട്ടിച്ചേർത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ മുഖ്യമന്ത്രി; അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍...

കേരള വാർത്തസിനിമ

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോർട്ട്...

ആനുകാലികംസിനിമ

‘കേരളാ സ്‌റ്റോറി’ ഒന്നാം ഭാഗം പോലെ കേരളത്തെക്കുറിച്ചല്ല ‘കേരള സ്റ്റോറി 2’ സിനിമയിൽ പറയുന്നത് എന്ന് നിര്‍മാതാവ്

ഡൽഹി: കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ...

സിനിമ

രജനികാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനാകാൻ മോഹൻലാൽ

സ്റ്റൈൽ മന്നൻ രജനി കാന്തും ഉലകനായകൻ കമൽഹാസനും ഒരുമിക്കുന്ന ചിത്രത്തിൽ പ്രധാന പ്രതിനായകനാകാൻ മോഹൻലാലിന് ക്ഷണം....