വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരുമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബോർഡ് ഓഫ് പീസിൽ ചേരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ സമ്മതിച്ചതായി ബുധനാഴ്ച ട്രംപ് പറഞ്ഞിരുന്നു. എന്നാൽ വിഷയം പരിഗണിച്ചുവരികയാണെന്നാണ് പുതിന്റെ പ്രതികരണം. ഇസ്രയേൽ പങ്കാളിയാകുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇൻഡോനീഷ്യ, പാകിസ്താൻ, ഖത്തർ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മ ഗാസയിൽ സ്ഥിരം വെടിനിർത്തൽ പിന്തുണയ്ക്കുന്നുവെന്നും നീതിയുക്തവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിടുന്നുവെന്നുമാണ് സൗദി അറേബ്യയുടെ പ്രതികരണം. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഗാസയുടെ പുനർനിർമ്മാണം നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് ബോർഡ് രൂപവത്കരിച്ചത്. എന്നാൽ ഇതിന്റെ കരട് രേഖയിൽ പലസ്തീനെ കുറിച്ച് പരാമർശിക്കുന്നില്ല.
ട്രംപിന്റെ പുതിയ സംഘടനയിലേക്ക് എത്ര രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. കാനഡയും യുകെയും അവയിലുണ്ട്, എന്നാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യുഎഇ, ബഹ്‌റൈൻ, അൽബേനിയ, അർമേനിയ, അസർബൈജാൻ, ബെലാറസ്, ഹംഗറി, കസാക്കിസ്ഥാൻ, മൊറോക്കോ, വിയറ്റ്നാം എന്നിവ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. മാർപ്പാപ്പ ലിയോയ്ക്ക് ക്ഷണം ലഭിച്ചുവെന്ന് ബുധനാഴ്ച വത്തിക്കാൻ സ്ഥിരീകരിച്ചു. പങ്കെടുക്കുന്ന കാര്യം പരിഗണിക്കാനായി മാർപ്പാപ്പയ്ക്ക് സമയം ആവശ്യമാണെന്ന് വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി കാർഡിനൽ പിയട്രോ പരോളിൻ പ്രതികരിച്ചു.
എന്നാൽ, അന്താരാഷ്ട്ര ക്രമത്തിൽ അപകടകരമായി ഇടപെടുന്നതിനാൽ ക്ഷണം നിരസിച്ചതായി സ്ലോവേനിയൻ പ്രധാനമന്ത്രി റോബർട്ട് ഗോളോബ് പറഞ്ഞു. മൂന്ന് രാഷ്ട്രങ്ങൾ ഔദ്യോഗികമായി ഒപ്പുവെക്കുമ്പോൾ ബോർഡ് ഓഫ് പീസിന്റെ ചാർട്ടർ പ്രാബല്യത്തിൽ വരും, അംഗരാഷ്ട്രങ്ങൾക്ക് മൂന്ന് വർഷത്തെ താത്കാലിക കാലാവധി നൽകും. അംഗത്വം പുതുക്കാവുന്നതാണ്. 1 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നവർക്ക് സ്ഥിരാംഗത്വം ലഭ്യമാകും.
അന്താരാഷ്ട്ര നിയമപ്രകാരം സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ബോർഡ് ഓഫ് പീസിനെ ചാർട്ടർ പ്രഖ്യാപിച്ചു. ട്രംപ് ചെയർമാനായിരിക്കും ഒപ്പം യുഎസ് പ്രതിനിധിയും. എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ നിയമിക്കാനും അനുബന്ധ ബോഡികൾ സൃഷ്ടിക്കാനോ പിരിച്ചുവിടാനോ ട്രംപിന് അധികാരമുണ്ടാകും.
കഴിഞ്ഞ വെള്ളിയാഴ്ച, വൈറ്റ് ഹൗസ് സ്ഥാപക എക്സിക്യൂട്ടീവ് ബോർഡിലെ ഏഴ് അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നു. അതിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മിഡിൽ ഈസ്റ്റ് എൻവോയ് സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മകളുടെ ഭർത്താവ് ജാരെഡ് കുഷ്നർ, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
മുൻ ഐക്യരാഷ്ട്രസഭയുടെ മിഡിൽ ഈസ്റ്റ് എൻവോയ് നിക്കോളായ് എംലാഡെനോവ്, പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പുനർനിർമ്മാണം, സൈനികവൽക്കരണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗാസയിലെ പ്രതിനിധിയായി നിയമിതനായി, 2027 അവസാനത്തോടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം ബോർഡ് ഓഫ് പീസിന് അംഗീകാരം നൽകി.







Leave a comment