വാഷിങ്ടൻ : വൈറ്റ് ഹൗസിന് സമീപം നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അപകടകാരികളായേക്കാവുന്ന 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള ഗ്രീൻ കാർഡുകൾ അടിയന്തരമായി പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു.
ഈ കടുത്ത നടപടി അമേരിക്കയിലെ കുടിയേറ്റ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വസിക്കാം. ട്രംപ് ഭരണകൂടം പുറത്തുവിട്ട 19 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. താഴെ പറയുന്ന 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഗ്രീൻ കാർഡുകളാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നത്: അഫ്താനിസ്ഥാൻ, ഇറാൻ, യെമൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, മ്യാൻമർ (ബർമ), ക്യൂബ, ലാവോസ്, എറിത്രിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പശ്ചാത്തലം വീണ്ടും വിശദമായി പരിശോധിക്കാനാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലിസ്റ്റിൽ ഇന്ത്യയില്ല. അതിനാൽ, നിയമപരമായി യുഎസിൽ ജോലി ചെയ്യുന്നവർക്കോ ഗ്രീൻ കാർഡ് ഉള്ളവർക്കോ ഈ ഉത്തരവ് മൂലം നേരിട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. എന്നാൽ, ‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുള്ള കുടിയേറ്റം തടയുമെന്ന ട്രംപിന്റെ പൊതുവായ പ്രസ്താവന ഇന്ത്യൻ സമൂഹത്തിലും ചെറിയ തോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഐടി പ്രഫഷനലുകൾക്കും മറ്റ് കുടിയേറ്റക്കാർക്കും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കൻ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും, അനധികൃത കുടിയേറ്റം തടയാൻ അതിശക്തമായ നടപടികൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Report ജയിംസ് വർഗീസ്







Leave a comment