അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചു; ഇന്ത്യയുഎസ് വ്യാപാരക്കരാർ ചർച്ച അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്. ഇരു രാജ്യങ്ങളും മിക്ക വിഷയങ്ങളിലും ഒരു ധാരണയിലെത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ വിശദാംശങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

കരാർ സംബന്ധിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ‘കരാറിലേക്ക് ഇനി അധികദൂരമില്ല. നിലവിൽ പരിഹരിക്കാൻ വലിയ വ്യത്യാസങ്ങളൊന്നും നിലവിലില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും വ്യാപാര കരാർ തയ്യാറാക്കുന്ന തിരക്കിലാണ്. ചർച്ചകളിൽ പുതിയ തടസ്സങ്ങളൊന്നും ഉടലെടുത്തിട്ടില്ല. മിക്ക വിഷയങ്ങളിലും ഒരു ധാരണയിലെത്തിയതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ അഞ്ച് ഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ട വ്യാപാര കരാറിനായുള്ള ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് തർക്കം അടുത്ത രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്ത നാഗേശ്വരൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ പിഴ ഈടാക്കൽ പിൻവലിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കാൻ എളുപ്പം സാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഷിപ്പ്‌മെന്റുകൾക്ക് 25% താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ 25% അധിക പിഴയും ചുമത്തി. ഇന്ത്യ ഏകദേശം 34% അസംസ്‌കൃത എണ്ണ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന്റെ നിലവിലെ എണ്ണ വാതക ആവശ്യകതയുടെ ഏകദേശം 10% അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും വാങ്ങാൻ ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിനെക്കുറിച്ച് നിരന്തരമായ ചർച്ചകൾ നടക്കുന്നതായി അടുത്തിടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. നവംബറിള്ളിൽ ചർച്ചകൾ പൂർത്തിയാക്കാൻ എല്ലാ സാധ്യതകളുമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

കഴിഞ്ഞ മാസം, വാണിജ്യ മന്ത്രി വ്യാപാര ചർച്ചകൾക്കായി ന്യൂയോർക്കിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാറിൽ വേഗത്തിൽ ഏർപ്പെടാനുള്ള ചർച്ചകൾ തുടരാൻ ഈ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. അമേരിക്ക ഇന്ത്യക്ക് മേൽ 50% താരിഫ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ചർച്ചയായിരുന്നു ഇത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...