ബർബാങ്ക്, കാലിഫോർണിയ: വൈറ്റ് ഹൗസ് പരിപാടികളിൽ സജീവമായിരുന്ന മാനസികാരോഗ്യ വിദഗ്ധ മീര വർമ്മയുടെ ബർബാങ്കിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ അമ്മ ആരതി വർമ്മ, 59, കൊല്ലപ്പെട്ടു. കുത്തേറ്റ മീര വർമ്മ, 25, സുഖം പ്രാപിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. 30-കാരനായ സെർജിയോ ഫ്രെയറിനെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു.
ബ്രെറ്റ് ഹാർട്ട് എലിമെന്ററി സ്കൂളിലെ അധ്യാപികയാണ് ആർതി വർമ്മ. മീര വർമ്മയുടെ പിതാവ് സംഭവ സമയത്ത് വർമ്മയുടെ ഭർത്താവ് ഇന്ത്യയിലായിരുന്നു.
നിരീക്ഷണ ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷം, ഡിറ്റക്ടീവുകൾ ഫ്രെയറിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
പിന്നീട്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് മൈൽ അകലെയുള്ള ഒരു വീട്ടിൽ ഒരു SWAT സംഘം എത്തുകയും യാതൊരു അനിഷ്ട സംഭവവും കൂടാതെ ഫ്രയറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെളിവുകളും കണ്ടെടുത്തു .
അർപ്പണബോധമുള്ള അധ്യാപികയായും സ്കൂളിലെ ഊഷ്മള സാന്നിധ്യമായും സുഹൃത്തുക്കളും സഹപ്രവർത്തകരും ആർതി വർമ്മയെ അനുസ്മരിക്കുന്നു.
മാനസികാരോഗ്യ പ്രവർത്തനത്തിനും ആത്മഹത്യ പ്രതിരോധത്തിനുമുള്ള ശക്തയായ വക്താവാണ് മീര വർമ്മ. മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓപ്ര വിൻഫ്രി എന്നിവരുടെ സംരംഭങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.
മൂന്നു വര്ഷം മുൻപ് ഒരു പ്രഭാഷണത്തിനിടെ, 2018 ൽ ആത്മഹത്യാശ്രമത്തിൽ നിന്ന് താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് വർമ്മ പരസ്യമായി സംസാരിച്ചു.
ആത്മഹത്യ ചെയ്യുന്ന വ്യക്തിക്കും നമുക്കും ഇടയിൽ ആറ് ഡിഗ്രി വ്യതാസം ഉണ്ടെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ നിങ്ങൾക്കും ആത്മഹത്യയിലൂടെ ഏതാണ്ട് അവസാനിച്ച ഒരു വ്യക്തിക്കും ഇടയിൽ ഒരു ഡിഗ്രി വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ആ ഒരാൾ ഞാനാണെന്നും,’ അവർ പറയുകയുണ്ടായി.
അമ്മയിൽ നിന്ന് ലഭിച്ച പിന്തുണയും അവർ വിവരിച്ചു.
കുറ്റകൃത്യത്തിന്റെ കാരണം അന്വേഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു.






Leave a comment