ന്യൂഡൽഹി: അരുണാചൽപ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരു നൽകുന്ന ചൈനയുടെ നീക്കത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനു തടസമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. സാങ്കൽപ്പിക പേരുകൾ നൽകി അടിസ്ഥാനമില്ലാത്ത കഥകൾ പ്രചരിപ്പിച്ചതുകൊണ്ടു യാഥാർഥ്യത്തെ മറിച്ചിടാമെന്ന് വ്യാമോഹിക്കേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.
അടുത്തിടെ ചൈന പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിലുള്ള പല സ്ഥലങ്ങൾക്കും പുതിയ പേരു നൽകിയിട്ടുണ്ട്. ഇതിനോടാണു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. 2017ൽ ആറ് സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും 2023ൽ 11 സ്ഥലങ്ങൾക്കും പുതിയ പേരിട്ട് ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പട്ടിക പുറത്തിറക്കിയിരുന്നു. ടിബറ്റിന്റെ ഭാഗമാണ് അരുണാചൽപ്രദേശ് എന്ന വാദത്തിന് ശക്തി പകരാനാണ് ചൈനയുടെ ശ്രമം






Leave a comment