ടെഹ്റൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ പ്രശസ്തമായ പാലം തകർന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന പേരുള്ള ഈ പാലം ഭാഗികമായാണ് തകർന്നത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
136 മീറ്റർ ഉയരമുള്ള ഈ പാലം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്നതായിരുന്നു. പാലം നിർമാണത്തിലിരിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെയും പാലം തകരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
“ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു. ഇത് ഇനി ഒരിക്കലും ഉപയോഗിക്കില്ല, ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടാകും’.- ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്രൂത്തിൽ പങ്കുവച്ച് ട്രംപ് കുറിച്ചു. “വളരെ വൈകുന്നതിന് മുമ്പ്’ ഇറാൻ ഒരു കരാറിൽ ഏർപ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെ “ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും’ എന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പാലത്തിന് നേരെ ആക്രമണമുണ്ടായത്.
തകര്‍ന്ന പാലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ട്രംപ് നടത്തിയ വെല്ലുവിളി ഇപ്പോള്‍ ലോകരാജ്യങ്ങളെ നടുക്കിയിരിക്കുകയാണ്.
ടെഹ്റാനെയും പടിഞ്ഞാറന്‍ നഗരമായ കരാജെയും ബന്ധിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് അമേരിക്കന്‍ ബോംബറുകള്‍ തകര്‍ത്തുതരിപ്പണമാക്കിയത്. ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.’ഒരു മഹത്തായ രാജ്യമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ഒന്നിന്റെയും ബാക്കിപത്രം പോലും അവിടെ അവശേഷിക്കില്ല’ എന്ന ട്രംപിന്റെ വാക്കുകള്‍ ഇറാന് നല്‍കുന്നത് കൃത്യമായ മുന്നറിയിപ്പാണ്.
അമേരിക്കയുടെ ആക്രമണത്തിന് മറുപടിയായി ജോര്‍ദാനിലെ അല്‍ അസ്റാഖ് സൈനികത്താവളത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിക്കഴിഞ്ഞു. ഇതോടെ മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നു. സൗദിയും കുവൈറ്റും അബുദാബിയും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന് പരസ്യമായി പ്രഖ്യാപിച്ചതോടെ അറബ് ലോകം ഒന്നടങ്കം ഭീതിയിലാണ്.






Leave a comment