വാഷിംഗ്ടൺ: ഇറാനെതിരെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയാക്രമണങ്ങൾക്ക് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പദ്ധതി ഇടുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് യുഎസ് സൈനികരെ ഇതിനോടകം പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്.
ഒരു പൂർണ തോതിലുള്ള അധിനിവേശത്തിന് പകരം, പ്രത്യേക സേനയെയും ഇൻഫൻട്രിയെയും ഉപയോഗിച്ചുള്ള മിന്നൽ പരിശോധനകളും റെയ്ഡുകളുമാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വ്യോമാക്രമണത്തിൽ നിന്ന് വ്യത്യസ്തമായി, കരയാക്രമണം അമേരിക്കൻ സൈനികർക്ക് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡ്രോണുകൾ, മിസൈലുകൾ, ഐഇഡികൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും സൈന്യം നേരിടേണ്ടി വരും.






Leave a comment