കേരള വാർത്തപ്രധാന വാർത്ത

പദ്മ പ്രഭയിൽ കേരളം: വി.എസ്, ജസ്റ്റിസ്  കെ.ടി. തോമസ്, പി. നാരായണൻ  പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും  പദ്മഭൂഷൺ

ന്യൂഡൽഹി: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ. മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കെ.ടി. തോമസും വിദ്യാഭ്യാസ വിദഗ്‌ദ്ധൻ പി. നാരായണനും ഇതേ പുരസ്കാരത്തിന് അർഹരായി.

മെഗാതാരം മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ. അഞ്ച് പദ്മവിഭൂഷണിൽ മൂന്നും മലയാളികൾക്ക്.

ഇന്ത്യൻ റോക്കറ്റ് സാങ്കേതിക വിദ്യയുടെ അമരക്കാരിൽ പ്രമുഖനായ ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകം, നർത്തകി കലാമണ്ഡലം വിമലാ മേനോൻ, കായംകുളം മുതുകുളം കണ്ടല്ലൂരിലെ വീട്ടുവളപ്പിൽ വനം വളർത്തി പരിപാലിക്കുന്ന ജി. ദേവകി അമ്മ എന്നിവർക്ക് കേരളത്തിൽ നിന്ന് പദ്മശ്രീ തിളക്കം. മലയാളി വേരുകളുള്ള തമിഴ്നാട് നീലഗിരിയിലെ കുറുംബ ഗോത്ര ചിത്രകാരൻ ആർ. കൃഷ്ണന് മരണാനന്തര ബഹുമതിയായി പദ്മശ്രീ.

അന്തരിച്ച ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമ്മേന്ദ്ര, ചെന്നൈ സ്വദേശിയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രൊഫസറുമായ കർണാടക സംഗീതജ്ഞ ഡോ. എൻ. രാജം എന്നിവർക്കും പദ്മവിഭൂഷൺ. വി.എസ്. അച്യുതാനന്ദന് അർഹിക്കുന്ന ബഹുമതിയാണ് മരണാനന്തരം പദ്മവിഭൂഷണിലൂടെ സമർപ്പിക്കുന്നത്. ജൻമഭൂമി മുൻ പത്രാധിപരാണ് പി. നാരായണൻ.

13 പദ്മഭൂഷൺ

പദ്മഭൂഷൺ ലഭിച്ച 13 പേരിൽ അന്തരിച്ച ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഷിബു സോറൻ, ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് വി.കെ. മൽഹോത്ര, പ്രമുഖ പരസ്യസംവിധായകൻ പിയൂഷ് പാണ്ഡെ എന്നിവർക്ക് മരണാനന്തരമാണ് ബഹുമതി.

ഗായിക അൽക്കാ യാഗ്‌നിക്, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ചെന്നൈയിലെ പ്രമുഖ ഉദരരോഗ വിദഗ്‌ദ്ധൻ ഡോ. കെ.ആർ. പളനിസ്വാമി, യു.എസിലെ ഇന്ത്യക്കാരനായ പ്രശസ്ത റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ദത്താത്രേയുഡു, പ്രമുഖ വ്യവസായി എസ്.കെ.എം. മൈലാനന്ദൻ (ഈറോഡ്), കന്നഡ എഴുത്തുകാരൻ ആർ. ഗണേശ്, കൊടക്- മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊടക്, മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജ് എന്നിവരാണ് പദ്മഭൂഷണ് അർഹരായ മറ്റുള്ളവർ.

113 പദ്മശ്രീ

ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, ഹർമൻപ്രീത് കൗർ, നടൻ ആർ.മാധവൻ, വീരപ്പൻ വേട്ടയ്‌ക്ക് നേതൃത്വം നൽകിയ തമിഴ്നാട് പൊലീസ് ഓഫീസർ വിജയകുമാർ, മുൻ യു.ജി.സി ചെയർമാൻ എം. ജഗദേശ് കുമാർ, ഗായികമാരായ ഗായത്രി-രജനി സഹോദരിമാർ, പാരാ അത്‌ലറ്റ് പ്രവീൺ കുമാർ, ഹോക്കി താരം സവിത പൂനിയ, ഇന്ത്യൻ ഗുസ്‌തി പരിശീലകൻ വ്ളാഡിമിർ മെസ്റ്റ്റിഷ്‌വിലി(ജോർജിയ-മരണാനന്തരം) അടക്കം 113പേർക്കാണ് പദ്‌മശ്രീ.

പദ്മ പുരസ്‌കാരങ്ങളിൽ മലയാളം തിളങ്ങിയപ്പോൾ അതിലേറെയും ആലപ്പുഴക്കാരായത് ജില്ലയ്ക്ക് അഭിമാനമായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി, പരിസ്ഥിതി പ്രവർത്തക കൊല്ലകൽ ദേവകിഅമ്മ എന്നിവരാണ് രാജ്യത്തിന് മുന്നിൽ ആലപ്പുഴയുടെ യശ്ശസ് വീണ്ടും ഉയർത്തിയത്. കോട്ടയത്തെ ചെമ്പിലാണ് വളർന്നതെങ്കിലും, മമ്മൂട്ടി ജനിച്ചതും പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം നേടിയതും മാതാവ് ഫാത്തിമ്മയുടെ ജന്മനാടായ ചന്തിരൂരിലായിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ...

കേരള വാർത്തകൗതുകങ്ങൾ

എല്ലാം മറന്നൊന്ന് മയങ്ങി; ക്ഷേത്രത്തില്‍ മോഷണ ശ്രമത്തിനിടെ ഉറങ്ങിയപ്പോയ തസ്കരൻ പിടിയിൽ

കൊച്ചി: ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. കോവിലൂര്‍ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. തിടപ്പള്ളിയില്‍...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...