അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി കുറച്ചു; അഞ്ചു വർഷം എന്നത് പരമാവധി 18 മാസമായി

വാഷിങ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നടപടിക്രമങ്ങൾ കർശനമാക്കുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അഭയാർഥികൾക്കും മറ്റ് നിയമപരമായ സംരക്ഷണം ലഭിച്ച കുടിയേറ്റക്കാർക്കുമുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ കാലാവധി കുറയ്ക്കും. ഗ്രീൻ കാർഡിന് അപേക്ഷിച്ചവർക്കും ഈ മാറ്റം ബാധകമാകും. ഇതിലൂടെ തട്ടിപ്പുകൾ തടയാനും രാജ്യത്തിന് അപകടകാരികളായവരെ കണ്ടെത്താനും സാധിക്കുമെന്ന് അധികൃതർ പറയുന്നു.യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസ് നൽകുന്ന വർക്ക് പെർമിറ്റാണ് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇഎഡി). യുഎസിലേക്ക് കുടിയേറുന്ന ചില വിഭാഗക്കാർക്ക് രാജ്യത്ത് നിയമപരമായി ജോലി ചെയ്യാൻ ഇഎഡി അനുവദിക്കുന്നു. നിലവിൽ അഞ്ച് വർഷമാണ് ഇഎഡിക്ക് സാധുതയുള്ളത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇത് പരമാവധി 18 മാസമായി ചുരുക്കും. ഇതുവഴി ഇഎഡി പുതുക്കാൻ അപേക്ഷിക്കുമ്പോൾ കുടിയേറ്റക്കാരെ കൂടുതൽ തവണ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു.

ഡിസംബർ അഞ്ച് വെള്ളിയാഴ്ചയ്ക്ക് ശേഷം സമർപ്പിക്കുന്ന എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കും അന്ന് നിലവിലുള്ള അപേക്ഷകൾക്കും പുതിയ നയം ബാധകമാകും. അഭയാർഥികൾ, അഭയം ലഭിച്ചവർ, നാടുകടത്തൽ തടഞ്ഞവർ, അഭയം ലഭിക്കുന്നതിനോ അല്ലെങ്കിൽ നാടുകടത്തൽ തടയുന്നതിനോ ഉള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ, ഐഎൻഎ 245 പ്രകാരം സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ തുടങ്ങിയവർക്കാണ് ഇത് ബാധകമാകുക.

ഡിസംബർ അഞ്ച് വെള്ളിയാഴ്ചയ്ക്ക് ശേഷം സമർപ്പിക്കുന്ന എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കും അന്ന് നിലവിലുള്ള അപേക്ഷകൾക്കും പുതിയ നയം ബാധകമാകും. അഭയാർഥികൾ, അഭയം ലഭിച്ചവർ, നാടുകടത്തൽ തടഞ്ഞവർ, അഭയം ലഭിക്കുന്നതിനോ അല്ലെങ്കിൽ നാടുകടത്തൽ തടയുന്നതിനോ ഉള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ, ഐഎൻഎ 245 പ്രകാരം സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ തുടങ്ങിയവർക്കാണ് ഇത് ബാധകമാകുക.

യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ കാലാവധി കുറയ്ക്കുന്നത് സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പ്രസ്താവനയിൽ പറഞ്ഞു. മുൻ ഭരണകൂടം രാജ്യത്തേക്ക് പ്രവേശിപ്പിച്ച ഒരു വിദേശി നമ്മുടെ തലസ്ഥാനത്ത് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, വിദേശികളെ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണെന്നും എഡ്‌ലോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച വാഷിങ്ടൺ ഡിസിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. ആക്രമണം നടത്തിയ അഫ്ഗാൻ പൗരൻ റഹ്മത്തുള്ള ലഖൻവാൾ 2021 സെപ്റ്റംബറിൽ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് യുഎസിൽ പ്രവേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അഭയാർഥി അപേക്ഷ അംഗീകരിച്ചത് ട്രംപ് ഭരണകൂടത്തിന്റെ കാലത്ത്, ഈ വർഷം ഏപ്രിൽ മാസമായിരുന്നു.

വാഷിങ്ടൺ ഡിസിയിൽ നടന്ന വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിരുന്നു. ഇതിനു പിന്നാലെ ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു.
ചില കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കുന്നതിനോ നിയമപരമായി താമസിക്കുന്നതിനോ ഉള്ള മാർഗങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് മേൽനോട്ടം വഹിക്കുന്ന എല്ലാ അഭയാർഥി അപേക്ഷകളും ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ പൗരന്മാർ സമർപ്പിച്ച വിസ, കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചിട്ടുണ്ട്. ട്രംപിന്റെ യാത്രാ നിരോധന പട്ടികയിലുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ നിയമപരമായ കുടിയേറ്റ അപേക്ഷകളും പൗരത്വം നൽകുന്ന ചടങ്ങുകളും നിർത്തിവെച്ചിട്ടുണ്ട്. യാത്രാ നിരോധനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. രാജ്യങ്ങളുടെ എണ്ണം 30 ആയി ഉയർത്തുന്നത് പരിഗണിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

അതേമയം ഇഎഡിയുടെ കാലാവധി കുറയ്ക്കാനുള്ള നീക്കം യുഎസിലെ കുടിയേറ്റക്കാരെയും അഭയം തേടുന്നവരെയും കാര്യമായി ബാധിക്കും. കുടിയേറ്റക്കാർക്ക് അവരുടെ തൊഴിൽ നിലനിർത്തുന്നതിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ഇന്ത്യയിലെ ജനങ്ങൾ താങ്കളെ സ്നേഹിക്കുന്നു’; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി....

അമേരിക്കൻ വാർത്തകേരള വാർത്ത

സോഷ്യല്‍ ക്ലബ് ഓഫ് ന്യൂ ജേഴ്സി കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്

ന്യൂ ജേഴ്സി സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് ലൈവ് മെയ്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാന്‍ജ് ഗോട്ട് ടാലന്റ് 2026 : കേരള സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ട്രൈസ്റ്റേറ്റില്‍ കലാവിസ്മയം

ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ്...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഫെസ്റ്റിൽ സംവാദം : ‘പ്രാർത്ഥന ഫലിക്കുമോ ?’

“പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തിൽ മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര...