ഡെട്രോയിറ്റിൽ നിന്നു പാരീസ് വഴി മുംബൈയ്ക്കു പറന്ന ഇന്ത്യൻ വംശജ സരളാ നായർ യാത്രയ്ക്കിടയിൽ പരുക്കേറ്റതിന്റെ പേരിൽ ഡെൽറ്റ എയർലൈൻസിനെതിരെ നൽകിയ കേസ് യുഎസ് ഫെഡറൽ കോടതി തള്ളി. മോൺട്രിയൽ കൺവെൻഷൻ അനുസരിച്ചു പരാതി നൽകേണ്ട സമയം കഴിഞ്ഞു പോയെന്നു കോടതി ചൂണ്ടിക്കാട്ടി.
2023 ഫെബ്രുവരി 3നു പറക്കുമ്പോൾ മറ്റൊരു യാത്രക്കാരന്റെ ഓവർഹെഡ് ബാഗേജ് വിമാന സ്റ്റാഫ് എടുത്തപ്പോൾ അതു തന്റെ തലയിലടിച്ചു പരുക്കേറ്റു എന്നായിരുന്നു സരളാ നായരുടെ പരാതി.
പരുക്കേറ്റ സരളാ നായരെ വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പരിശോധിച്ചിരുന്നു. അവർക്കു അടിയന്തര വൈദ്യ സഹായം വേണമെന്നു കണ്ടതിനെ തുടർന്ന് ഡിട്രോയിറ്റ് ഗേറ്റിൽ നിന്ന് ആശുപത്രിയിലേക്കു നീക്കി.
സരളാ നായർ പരാതി നൽകിയത് 2025 ജൂൺ 20നാണെന്ന് ഡിസംബർ 2ലെ ഉത്തരവിൽ കോടതി പറഞ്ഞു. 2025 ഫെബ്രുവരി 5നു പരാതി നൽകേണ്ടതായിരുന്നു എന്നാണ് യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് റോബർട്ട് ജെ. വൈറ്റ് പറഞ്ഞത്. എന്നാൽ അവർ നാലു മാസത്തിലധികം വൈകി.







Leave a comment