പ്രധാന വാർത്ത

ചൈനയിൽ നിർമ്മിച്ച ഷൂസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ കണ്ടെത്തി, ഇന്ത്യൻ ഉപഭോക്താക്കളിലും ആശങ്ക

ലോക വ്യാപാരത്തിൽ മുൻനിരയിലുള്ള ചൈന, തങ്ങളുടെ സാമ്പത്തിക-സൈനിക സ്വാധീനം വർദ്ധിപ്പിക്കാൻ ലോകമെമ്പാടും ശ്രമങ്ങൾ നടത്തുന്നതിനിടെ, രാജ്യത്തിനകത്ത് പുതിയ വിവാദം. നിത്യോപയോഗ സാധനങ്ങളായ ഷൂസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച് സ്വന്തം പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചൈനയിലെ ഒരു ബ്ലോഗറാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‘ഫിനാൻസ് കോൾഡ് ഐ’ എന്ന ബ്ലോഗർ പങ്കുവെച്ച ദൃശ്യങ്ങളിൽ, പുതുതായി വാങ്ങിയ ഷൂസിൻ്റെ അടിഭാഗത്ത് ട്രാക്കിംഗ് ഉപകരണങ്ങൾ വച്ചുപിടിപ്പിച്ചതായി വ്യക്തമാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രങ്ങളും വീഡിയോയും വൈറലായതോടെ, പലരും തങ്ങളുടെ പുതിയ പാദരക്ഷകളടക്കം പരിശോധിച്ചു. ചിലർ പുതിയ ഷൂസുകളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തി പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു.

ലക്ഷ്യം 16-നും 22-നും ഇടയിലുള്ളവർ?

പുതുതായി നിർമ്മിച്ച ഷൂസുകളുടെ അടിയിൽ എന്തിനാണ് ട്രാക്കറുകൾ ഘടിപ്പിച്ചത് എന്ന ചോദ്യമാണ് യുവാവ് ഉന്നയിക്കുന്നത്. ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരെ, പ്രത്യേകിച്ച് 16-നും 22-നും ഇടയിൽ പ്രായമുള്ളവരെ നിരീക്ഷിക്കാനാണ് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചത് എന്നാണ് യുവാവിൻ്റെ നിഗമനം. ചൈനീസ് ഭരണകൂടം സ്വന്തം ജനങ്ങളെ നിരീക്ഷിക്കാൻ നടത്തുന്ന വിപുലമായൊരു സംവിധാനമാണിതെന്ന് പലരും പ്രതികരിച്ചു. സാധാരണക്കാരെ വരെ ഭരണകൂടം നിരീക്ഷിക്കുന്നതിനോട് വലിയ ഭയപ്പാടോടെയാണ് പൗരന്മാർ പ്രതികരിക്കുന്നത്.

ഉപയോഗിക്കുന്ന വസ്തുക്കളിൽ ചൈന രഹസ്യമായി നിരീക്ഷണം നടത്തുന്നത് ഇതാദ്യമല്ല. ചിപ്പ് ഘടിപ്പിച്ച ‘സ്‌മാർട്ട് സ്‌കൂൾ യൂണിഫോമുകൾ’ മുമ്പ് വലിയ തോതിൽ ചർച്ചയായിരുന്നു. റേഡിയോ ഫ്രീക്വൻസി തിരിച്ചറിഞ്ഞ് നിരീക്ഷണം നടത്തുന്ന തരം ഈ ഉപകരണങ്ങൾ സ്‌കൂൾ കുട്ടികളുടെ അറ്റൻഡൻസ് പരിശോധിക്കാനും സുരക്ഷയ്ക്കുമായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിയിരുന്നു. കുട്ടികളുടെ പേര്, പ്രായം, വിലാസം, സ്കൂളിൽ വരുന്നതും പോകുന്നതുമായ സമയം, ചിത്രങ്ങൾ എന്നിവയെല്ലാം ഗാർഡ് റൂമിൽ ലഭിക്കും. ഷൂസിലും ട്രാക്കിംഗ് ഉപകരണം വെച്ചതിലൂടെ നിത്യോപയോഗ സാധനം വഴിയും സ്വകാര്യതയിൽ കടന്നുകയറ്റം നടത്തുമെന്ന ആശങ്കയാണ് ഇപ്പോൾ രാജ്യത്ത് പലർക്കുമുള്ളത്.

ചൈനയിൽ നിർമ്മിച്ച ഈ ഷൂസുകൾ മറ്റ് ലോകരാജ്യങ്ങളായ ഇന്ത്യയിലേക്ക് ഉൾപ്പെടെ കയറ്റി അയച്ചിട്ടുണ്ടോ എന്ന വിവരങ്ങൾ ഇതുവരെ വ്യക്തമല്ല. സ്‌പോർട്‌സ് ഷൂകൾ, ചൈനീസ് കുങ്ഫു ചെരുപ്പുകൾ എന്നിങ്ങനെ നിരവധി ചൈനീസ് പാദരക്ഷകൾ ഇന്ത്യയിൽ ഓൺലൈനായും ഓഫ്‌ലൈനായും വിൽപന നടക്കുന്നുണ്ട്. ഈ വാർത്ത വന്നതോടെ, ഇവയിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലും ഉയർന്നിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...

പ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രോപരിതലത്തിനടിയിൽ മഞ്ഞുപാളികൾ കണ്ടെത്തി ഐഎസ്ആർഒ

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഉപരിതലത്തിനടിയിൽ മഞ്ഞിന്റെ സാന്നിധ്യമുണ്ടെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി...