കൊല്ലം: രാജീവ് ഗാന്ധി ആധുനിക ഭാരതത്തിന്റെ ശില്പിയാണെന്ന് കേരള തൊഴിൽ വനിത ശിശുക്ഷേമ വകുപ്പു മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ആഭിപ്രായപ്പെട്ടു. ഭാരതത്തിൻ്റെ വിവസാങ്കേതിക മുന്നേറ്റത്തിനും ഡിജിറ്റൽവിപ്ലവത്തിനും തുടക്കം കുറിച്ച അദ്ദേഹത്തിൻ്റെ അകാല വിയോഗം തീരാ നഷ്ടമാണ്. നാടിന്റെ പുരോഗതിക്ക് സാംസ്കാരിക മുന്നേറ്റം അനിവാര്യമാണെന്ന് അദേഹം മനസ്സിലാക്കിയിരുന്നു; മന്ത്രി പറഞ്ഞു.
രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.രാഷ്ട്രീയ പ്രതിഭ അവാർഡ് കൊല്ലം മേയർ എ. കെ. ഹഫീസിനും സാഹിത്യപുരസ്‌കാരം ഡോ. ശശികല പണിക്കർക്കും നൽകി. രജത ജൂബിലിയോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 25 പ്രതിഭകളെ ആദരിച്ചു.
രക്ഷാധികാരി ആർ. രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽസാബു ബെനഡിക്ട്, എഴുത്തുകാരൻ വി. ടി.കുരീപ്പുഴ, സജീവ് പരിശവിള ചവറ ഹരീഷ് കുമാർ, ആർ. പ്രകാശൻ പിള്ള, അഡ്വ. ടി.സി വിജയൻ, പുന്നല ഉല്ലാസ്,ചാണ്ടി എബ്രഹാം, ജഗന്നാഥൻ പള്ളിത്തോട്ടം, ആർ.എസ്. അബിൻ വെളിയം രാജൻ എന്നിവർ പ്രസംഗിച്ചു.






Leave a comment