തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്ന് ചെന്നിത്തല വഴങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരനായി അദ്ദേഹം എത്തിയേക്കും.രാവിലെ മുതൽ നടന്ന നാടകീയമായ ചർച്ചകൾക്കൊടുവിലാണ് സമവായമുണ്ടായത്. തുടക്കത്തിൽ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന രമേശ് ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നടത്തിയ അനുരഞ്ജന ചർച്ചകളാണ് തീരുമാനത്തിലേക്ക് എത്തിച്ചത്.ആഭ്യന്തര വകുപ്പ് ലക്ഷ്യംമന്ത്രിസഭയിൽ ഏത് വകുപ്പായിരിക്കും രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുക എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ആഭ്യന്തര വകുപ്പിനായി അദ്ദേഹം ശക്തമായ വാദമുയർത്തുന്നുണ്ട്. മുൻപ് ഇതേ വകുപ്പ് ഭരിച്ച പരിചയസമ്പത്തും മറ്റ് വകുപ്പുകളേക്കാൾ ആഭ്യന്തര വകുപ്പിനുള്ള പ്രാധാന്യവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.ഇന്ന് വൈകുന്നേരം കെ.സി വേണുഗോപാൽ കൂടി എത്തുന്നതോടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. സണ്ണി ജോസഫുമായും കെ.സി വേണുഗോപാലുമായും ചെന്നിത്തല കൂടുതൽ ചർച്ചകൾ നടത്തും. പാർട്ടിക്കുള്ളിലെ അതൃപ്തികൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് നിർദ്ദേശം






Leave a comment