അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു; സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുമെന്നും ട്രംപ് ബുധനാഴ്ച അറിയിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രസ്താവന.

നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിന് ഏകദേശം ധാരണയായിട്ടുണ്ടെങ്കിലും ഇനിയും വിട്ടുവീഴ്ചകൾ ഉണ്ടായില്ലെങ്കിൽ വൻതോതിലുള്ള ആക്രമണം വീണ്ടും ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈ കരാറിന്റെ ഭാഗമായി ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനും പകരം അമേരിക്ക അവർക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ലോകസമാധാനത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കുന്ന സുപ്രധാനമായ നയതന്ത്ര നീക്കത്തിനാണ് ട്രംപിന്റെ പ്രസ്താവന പുത്തനുണർവ് നൽകിയിരിക്കുന്നത്. ഇതോടെ, യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങൾ.

‘സമ്മതിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ഇറാൻ തയ്യാറാകുമെന്ന് കരുതുന്നു, ഒരുപക്ഷേ അതൊരു വലിയ തീരുമാനമായിരിക്കാം. അങ്ങനെയാണെങ്കിൽ ഐതിഹാസികമായ എപിക് ഫ്യൂരി അവസാനിക്കും, കൂടാതെ ഉപരോധം നീങ്ങുന്നതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ ഉൾപ്പെടെ എല്ലാവർക്കും തുറന്നുകൊടുക്കാൻ സാധിക്കും. അവർ സമ്മതിച്ചില്ലെങ്കിൽ, ബോംബാക്രമണം ആരംഭിക്കും, അത് മുമ്പത്തേക്കാൾ തീവ്രതയിലായിരിക്കും. ഈ കാര്യത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്.’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരം ലക്ഷ്യമിട്ടുള്ള ‘പ്രോജക്റ്റ് ഫ്രീഡം’ (Project Freedom) എന്ന നീക്കം, ഇറാനുമായുള്ള കരാറിൽ അന്തിമ തീരുമാനമാകുന്നതുവരെ, വളരെ കുറഞ്ഞ സമയത്തേക്ക്, നിർത്തിവെക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, പശ്ചിമേഷ്യയിൽ നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാനിലെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചകൾക്ക് തുടക്കമിടുന്നതിനുമായി ഇറാനുമായി ഒരു പേജുള്ള ധാരണാപത്രത്തിൽ ഒപ്പിടാൻ വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപക്ഷവും ഒരു കരാറിലേക്ക് ഇത്രയടുത്തെത്തുന്നത് ഇതാദ്യമായാണ്.

റിപ്പോർട്ടുകൾ പ്രകാരം ഈ കരാറിൽ ഉൾപ്പെടുന്ന വ്യവസ്ഥകൾ ഇവയാണ്; ആണവ സമ്പുഷ്ടീകരണത്തിന് ഇറാൻ നിരോധനം ഏർപ്പെടുത്തണം. പകരമായി യുഎസ് ഉപരോധങ്ങൾ പിൻവലിക്കുകയും മരവിപ്പിച്ച കോടിക്കണക്കിന് ഇറാനിയൻ ഫണ്ട് വിട്ടുനൽകുകയും ചെയ്യും. ഹോർമുസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങൾ ഇരുരാജ്യങ്ങളും നീക്കും.

ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും വിവിധ ഇറാനിയൻ ഉദ്യോഗസ്ഥരുമായി നേരിട്ടും മധ്യസ്ഥർ വഴിയും 14 പോയിന്റുകളുള്ള ഈ ധാരണാപത്രത്തെക്കുറിച്ച് (MOU) ചർച്ച നടത്തുന്നുണ്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ ഫലപ്രദമായാൽ പാകിസ്താൻ സന്ദർശിക്കുന്നത് പരിഗണിക്കുമെന്നും, ഇസ്ലാമാബാദിൽ വെച്ച് കരാർ ഒപ്പിടുകയാണെങ്കിൽ താൻ അവിടെ പോയേക്കാമെന്നും കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...