ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്‌കാരച്ചടങ്ങുകൾ നടത്താൻ കൊണ്ടുപോകുന്നതിനിടെ 65-കാരൻ സംസാരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് സംഭവം നടന്നത്.
ഇവിടെയുള്ള മുബാറക്കിനെയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബെളഗാവിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനകം മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ഉടൻതന്നെ സംസ്‌കാര ച്ചടങ്ങുകൾ നടത്തുന്നതിനായി സ്വന്തംസ്ഥലത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.
ആംബുലൻസ് ലോകപുരയിൽ എത്തിയപ്പോൾ റോഡിലെ ഹമ്പിൽ കയറിയപ്പോൾ കുലുങ്ങി. അപ്പോൾ മുബാറക്ക് ശ്വാസമെടുക്കുകയും സംസാരിക്കുകയുമായിരുന്നു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വിജയപുരയിലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ഇപ്പോൾ ഇവിടെ ചികിത്സയിലാണ്.






Leave a comment