തിരുവനന്തപുരം: ഗ്രാമീണമേഖലകളിൽ വാഹനസൗകര്യം കുറവായതിനാൽ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയായി ക്രമീകരിക്കണം. പകൽഷിഫ്റ്റ് എട്ടുമണിക്കൂർ ആയിരിക്കും. ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.
– ഒരുദിവസം അധികമായി ചെയ്യുന്ന ജോലിസമയം പരമാവധി മൂന്നുമണിക്കൂറായി നിജപ്പെടുത്തി ഓവർടൈം വേതനമോ പകരം അവധിയോ നൽകണം
– 50 വയസ്സ് കഴിഞ്ഞവരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണം
– നഴ്‌സുമാർക്കായി വാഹന സൗകര്യമോ ഹോസ്റ്റൽ സൗകര്യമോ ഏർപ്പെടുത്തണം.
– ന്യായമായ ആവശ്യങ്ങൾക്കായി സമരംചെയ്യുന്ന ജീവനക്കാരോട് പ്രതികാരമനോഭാവം സ്വീകരിക്കരുത്
– ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാനും പാടില്ല
– ഇക്കാര്യത്തിൽ സർക്കാർ നിർദേശം പാലിക്കാത്ത ആശുപത്രികൾക്കെതിരേ നടപടി സ്വീകരിക്കും







Leave a comment