അമേരിക്കൻ വാർത്ത

ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും അമേരിക്ക പരിപൂർണമായി തയാറായിട്ടില്ല എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ

വാഷിങ്ടൻ : അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും ‘പരിപൂർണമായി തയാറായിട്ടില്ല’ എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ അഭിപ്രായപ്പെട്ടു. ബ്രൂക്ലിൻ അക്കാദമി ഓഫ് മ്യൂസിക്കിൽ നടത്തിയ സംഭാഷണത്തിനിടെയാണ്, തന്റെ പുതിയ പുസ്തകമായ ‘ദി ലുക്ക്’ നെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ മിഷേൽ ഒബാമ ഈ സുപ്രധാന പരാമർശം നടത്തിയത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നോട് ആവശ്യപ്പെടുന്നവരോടായി അവർ, ‘നിങ്ങൾ ഒരു സ്ത്രീക്ക് വേണ്ടി തയാറല്ല. അതുകൊണ്ട് എന്റെ സമയം കളയരുത്,’ എന്ന് പ്രതികരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനവും ഒരു സ്ത്രീയുടെ നേതൃത്വത്തെ അംഗീകരിക്കാൻ പുരുഷന്മാർക്കുള്ള മനോഭാവപരമായ വെല്ലുവിളിയുമാണ് ഇതിലൂടെ മിഷേൽ ഒബാമ ചൂണ്ടിക്കാട്ടിയത്.

മിഷേൽ ഒബാമയുടെ ഈ അഭിപ്രായങ്ങൾക്ക് ശക്തി പകരുന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കാണുന്നത്. 1872ൽ ഇക്വൽ റൈറ്റ്‌സ് പാർട്ടിയുടെ സ്ഥാനാർതിയായി മത്സരിച്ച വിക്ടോറിയ വുഡ്ഹൾ ആണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ വനിതയെങ്കിലും, സ്ത്രീകൾക്ക് വോട്ടവകാശം പോലും ഇല്ലാതിരുന്ന അക്കാലത്ത് അവരുടെ ശ്രമം ശ്രദ്ധേയമായി.

ആധുനിക ചരിത്രത്തിൽ, 2016ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഹിലാരി ക്ലിന്റൻ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന ആദ്യത്തെ വനിതയായി. എന്നാൽ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർഥിയായി കണക്കാക്കപ്പെട്ടിട്ടും അവർക്ക് ഡോണൾഡ് ട്രംപിനോട് പരാജയപ്പെടേണ്ടി വന്നു. 2024ലെ തിരഞ്ഞെടുപ്പിൽ കമല ഹാരിസ് പരാജയപ്പെട്ടതും, ഒരു സ്ത്രീക്ക് ഉന്നത നേതൃത്വം നൽകാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള അമേരിക്കൻ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ ആഴത്തിലുള്ള സംശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മിഷേൽ ഒബാമ പറയാതെ പറയുന്നു.

‘ഇപ്പോഴും, സങ്കടകരമെന്നു പറയട്ടെ, ഒരു സ്ത്രീയുടെ കീഴിൽ നയിക്കപ്പെടാൻ കഴിയുമെന്ന് തോന്നാത്ത ധാരാളം പുരുഷന്മാർ ഉണ്ട്. അത് നമ്മൾ കണ്ടതാണ്,’ എന്നും മിഷേൽ ഒബാമ കൂട്ടിച്ചേർത്തു. താൻ ഒരു രാഷ്ട്രീയക്കാരിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിന്റെ പരിമിതികളില്ലാതെ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ തനിക്ക് കഴിയുമെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാർക്ക് ‘വളരാൻ ഇനിയും ഒരുപാട് ഉണ്ട്’ എന്ന അവരുടെ പരാമർശം, അമേരിക്കൻ രാഷ്ട്രീയത്തിലെ പരമോന്നത പദവിയിലെ ലിംഗപരമായ പ്രതിബന്ധങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലായി കണക്കാക്കപ്പെടുന്നു.

Report: ജയിംസ് വർഗീസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...