അമേരിക്കൻ വാർത്ത

ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും അമേരിക്ക പരിപൂർണമായി തയാറായിട്ടില്ല എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ

വാഷിങ്ടൻ : അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും ‘പരിപൂർണമായി തയാറായിട്ടില്ല’ എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ അഭിപ്രായപ്പെട്ടു. ബ്രൂക്ലിൻ അക്കാദമി ഓഫ് മ്യൂസിക്കിൽ നടത്തിയ സംഭാഷണത്തിനിടെയാണ്, തന്റെ പുതിയ പുസ്തകമായ ‘ദി ലുക്ക്’ നെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ മിഷേൽ ഒബാമ ഈ സുപ്രധാന പരാമർശം നടത്തിയത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നോട് ആവശ്യപ്പെടുന്നവരോടായി അവർ, ‘നിങ്ങൾ ഒരു സ്ത്രീക്ക് വേണ്ടി തയാറല്ല. അതുകൊണ്ട് എന്റെ സമയം കളയരുത്,’ എന്ന് പ്രതികരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനവും ഒരു സ്ത്രീയുടെ നേതൃത്വത്തെ അംഗീകരിക്കാൻ പുരുഷന്മാർക്കുള്ള മനോഭാവപരമായ വെല്ലുവിളിയുമാണ് ഇതിലൂടെ മിഷേൽ ഒബാമ ചൂണ്ടിക്കാട്ടിയത്.

മിഷേൽ ഒബാമയുടെ ഈ അഭിപ്രായങ്ങൾക്ക് ശക്തി പകരുന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കാണുന്നത്. 1872ൽ ഇക്വൽ റൈറ്റ്‌സ് പാർട്ടിയുടെ സ്ഥാനാർതിയായി മത്സരിച്ച വിക്ടോറിയ വുഡ്ഹൾ ആണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ വനിതയെങ്കിലും, സ്ത്രീകൾക്ക് വോട്ടവകാശം പോലും ഇല്ലാതിരുന്ന അക്കാലത്ത് അവരുടെ ശ്രമം ശ്രദ്ധേയമായി.

ആധുനിക ചരിത്രത്തിൽ, 2016ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഹിലാരി ക്ലിന്റൻ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന ആദ്യത്തെ വനിതയായി. എന്നാൽ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർഥിയായി കണക്കാക്കപ്പെട്ടിട്ടും അവർക്ക് ഡോണൾഡ് ട്രംപിനോട് പരാജയപ്പെടേണ്ടി വന്നു. 2024ലെ തിരഞ്ഞെടുപ്പിൽ കമല ഹാരിസ് പരാജയപ്പെട്ടതും, ഒരു സ്ത്രീക്ക് ഉന്നത നേതൃത്വം നൽകാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള അമേരിക്കൻ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ ആഴത്തിലുള്ള സംശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മിഷേൽ ഒബാമ പറയാതെ പറയുന്നു.

‘ഇപ്പോഴും, സങ്കടകരമെന്നു പറയട്ടെ, ഒരു സ്ത്രീയുടെ കീഴിൽ നയിക്കപ്പെടാൻ കഴിയുമെന്ന് തോന്നാത്ത ധാരാളം പുരുഷന്മാർ ഉണ്ട്. അത് നമ്മൾ കണ്ടതാണ്,’ എന്നും മിഷേൽ ഒബാമ കൂട്ടിച്ചേർത്തു. താൻ ഒരു രാഷ്ട്രീയക്കാരിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിന്റെ പരിമിതികളില്ലാതെ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ തനിക്ക് കഴിയുമെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാർക്ക് ‘വളരാൻ ഇനിയും ഒരുപാട് ഉണ്ട്’ എന്ന അവരുടെ പരാമർശം, അമേരിക്കൻ രാഷ്ട്രീയത്തിലെ പരമോന്നത പദവിയിലെ ലിംഗപരമായ പ്രതിബന്ധങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലായി കണക്കാക്കപ്പെടുന്നു.

Report: ജയിംസ് വർഗീസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

യാക്കോബായ സഭ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി...

അമേരിക്കൻ വാർത്ത

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ...

അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം...