അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും;സൂചന നൽകി, മോദിയെ വീണ്ടും പ്രകീർത്തിച്ച് ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണ്. മോദിയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നു. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഒപ്പുവെക്കാൻ ശ്രമിക്കുകയാണ്. ഈ കരാറിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030 ഓടെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഒക്ടോബർ 23ന് ഓൺലൈനായി ചർച്ച നടത്തി. മാർച്ച് മുതൽ ഇതുവരെ അഞ്ച് ഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. 2025ൽ കരാർ ഒപ്പുവെക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ നിർദ്ദേശപ്രകാരം ഈ കരാർ ഔദ്യോഗികമായി മുന്നോട്ട് വെച്ചിരുന്നു. ഈ കരാറിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030 ഓടെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സെപ്റ്റംബറിൽ അമേരിക്ക സന്ദർശിച്ചിരുന്നു. അദ്ദേഹം ഉന്നതതല വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റർ രാജേഷ് അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സെപ്റ്റംബറിൽ, അമേരിക്കയുടെ പ്രതിനിധികളും ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ ഒരു വ്യാപാര കരാർ വേഗത്തിൽ ഒപ്പുവെക്കാൻ ശ്രമങ്ങൾ ഊർജിതമാക്കാൻ അന്ന് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും അമേരിക്കയും ഒരു ഇടക്കാല വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിനെ തുടർന്ന് ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ 25% അധിക പിഴയും ചുമത്തി. ഇന്ത്യ ഏകദേശം 34% അസംസ്കൃത എണ്ണയും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിൻ്റെ നിലവിലെ എണ്ണ, വാതക ആവശ്യകതയുടെ ഏകദേശം 10% അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്നും അതിൻ്റെ സഖ്യകക്ഷികളിൽ നിന്നും വാങ്ങാനാണ് ട്രംപ് ആവശ്യപ്പെടുന്നത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...