അന്താരാഷ്ട്ര വാർത്തകേരള വാർത്ത

നഴ്സിങ് രംഗത്തെ ഓസ്‌കാർ; മലയാളി നഴ്‌സ് ഷൈനി സ്‌കറിയക്ക് വെൽഷ് സർക്കാരിന്റെ സുവർണ്ണ മെഡൽ

ഹെരിഫോർഡ്: നഴ്സിങ് രംഗത്തെ ഓസ്‌കാർ പുരസ്‌കാരത്തിന് തുല്യമായി കണക്കാക്കുന്ന വെൽഷ് സർക്കാരിന്റെ ‘മികച്ച കെയർ അവാർഡിനുള്ള’ (Best Care Award) ഗോൾഡ് മെഡൽ കൊല്ലം സ്വദേശിയായ ഷൈനി സ്‌കറിയക്ക്. സൗദി അറേബ്യയിൽ വർഷങ്ങളോളം ഇന്റൻസീവ് കെയർ യൂണിറ്റ് നഴ്സായി ജോലി ചെയ്ത ശേഷം അഞ്ച് വർഷം മുൻപ് യു.കെയിൽ എത്തിയ ഷൈനിയുടെ നേട്ടം വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി.

പുരസ്‌കാരം ലഭിച്ചതോടെ വെയിൽസിലെ പ്രധാന പത്രങ്ങളെല്ലാം ഷൈനിയുടെ നേട്ടം ഒന്നാം പേജ് വാർത്തയാക്കിയാണ് പ്രാദേശിക സമൂഹത്തിന് പിന്തുണ നൽകുന്നത്. ദീർഘകാലം വിദേശ ആശുപത്രിയിൽ ജോലി ചെയ്തതിലൂടെ നേടിയ പ്രൊഫഷണലിസമാണ് നിലവിൽ ജോലി ചെയ്യുന്ന കെയർ ഹോമിന്റെ മികവിന് പ്രധാന കാരണമായി മാറിയതെന്ന് വിലയിരുത്തപ്പെടുന്നു.

സാധാരണയായി ചെറുപ്പക്കാർ നഗരപ്രദേശങ്ങളിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ, റിയാദ് നഗരത്തിൽ നിന്നും വെയിൽസിലെ ഒരു പ്രാന്തപ്രദേശമായ റെയ്ഡറിലെ ഗ്രാമത്തിൽ സേവനം ചെയ്യാൻ ഷൈനി തയ്യാറായതാണ് അവാർഡ് നിർണ്ണയത്തിൽ നിർണ്ണായകമായത്. ഈ തീരുമാനം സാമൂഹ്യസേവന കാഴ്ചപ്പാടിൽ വിലമതിക്കാനാകാത്തതാണ് എന്നും അവാർഡ് കമ്മിറ്റി വിലയിരുത്തി. കുടിയേറ്റക്കാരെക്കൊണ്ട് നാടിന് ഗുണമുണ്ട് എന്ന ചിന്ത പടർത്താൻ വെൽഷ് സർക്കാരിന്റെ ഈ തീരുമാനം സഹായകമാവുകയാണ്.

മാതൃകയായ ട്രാൻസ്‌ഫോർമേഷൻ

വെയിൽസിലെ റെയ്ഡറിൽ 64 കിടക്കകളുള്ള വലിയൊരു കെയർ ഹോമിലാണ് 36-കാരിയായ ഷൈനി ഇപ്പോൾ ജോലി ചെയ്യുന്നത്. ഇന്റൻസീവ് കെയർ യൂണിറ്റ് നഴ്സായി മികച്ച സേവനം നടത്തിയിരുന്ന ഷൈനിക്ക് കെയർ ഹോം മേഖല തികച്ചും അപരിചിതമായിരുന്നിട്ടും ബെസ്റ്റ് കെയർ നഴ്‌സ് എന്ന അവാർഡിലേക്ക് എത്താൻ അധികം ദൂരമുണ്ടായിരുന്നില്ല. സൗദിയിൽ നിന്നും 4000 മൈൽ സഞ്ചരിച്ചെത്തിയ ഷൈനിയുടെ ഈ ‘ട്രാൻസ്‌ഫോർമേഷൻ’ ഏതൊരു നഴ്സിനും മാതൃകയായിരിക്കണം എന്നാണ് അവാർഡ് നിർണ്ണയ സമിതിയുടെ വിലയിരുത്തൽ. കോവിഡ് കാലത്തെത്തിയ വിദേശ നഴ്സ് എന്ന നിലയിൽ തുടക്കത്തിൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും ഷൈനി പുതിയ അന്തരീക്ഷവുമായി അതിവേഗം പൊരുത്തപ്പെട്ടു.

ഷൈനിയുടെ ഹോം മാനേജർ സോഫി തന്നെയാണ് അവരെ അവാർഡിനായി നോമിനേറ്റ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. ഷൈനിയുടെ ‘പോസിറ്റീവ് ആറ്റിറ്റിയൂഡ്’ കെയർ ഹോമിന്റെ മൊത്തം പ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി എന്നും മാനേജർ നോമിനേഷനിൽ വ്യക്തമാക്കി.

സമാധാനം നിറഞ്ഞ ജീവിതം

അവാർഡ് ലഭിച്ചതിനെക്കുറിച്ച് പ്രതികരിച്ച ഷൈനി, യുകെയിലെ ആദ്യ നാളുകളിൽ താൻ ഇങ്ങോട്ട് വരാനെടുത്ത തീരുമാനം ശരിയായിരുന്നോ എന്ന് പലപ്പോഴും സംശയിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞു. വിദൂരമായ പ്രദേശത്തു ജീവിക്കേണ്ടി വരുന്നതിന്റെ എല്ലാ പ്രയാസങ്ങളും തന്നെ അലട്ടിയിരുന്നു. എന്നാൽ, സാവകാശം പുതിയ സാഹചര്യങ്ങളുമായി രണ്ടു കുട്ടികളോടൊപ്പം പൊരുത്തപ്പെട്ടു. ഇപ്പോൾ ഭർത്താവും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ചെറിയ കുടുംബത്തിന് ഇത്തരം പ്രദേശത്ത് താമസിക്കുമ്പോൾ ലഭിക്കുന്ന ‘പീസ് ഓഫ് മൈൻഡ്’ (മനസ്സമാധാനം) ഏറെ പ്രധാനമായി തോന്നുന്നുവെന്നും ഷൈനി കൂട്ടിച്ചേർത്തു.

വെയിൽസിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരം കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഷൈനി ഏറ്റുവാങ്ങിയത്. 2020-ൽ വെയിൽസിലേക്ക് മാറും മുമ്പ് ഷൈനി റിയാദിലെ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റിലാണ് (ഐ.സി.യു.) ജോലി ചെയ്തിരുന്നത്. ജേക്കബ് തരകനാണ് ഭർത്താവ്. മക്കൾ: മന്ന, ഹന്ന.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....