കേരള വാർത്ത

പകല്‍ 6 മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍; സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും.

തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച്, എല്ലാ ജീവനക്കാർക്കും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി. അതായത്, പകൽ രണ്ട് ഷിഫ്റ്റുകൾ ആറ് മണിക്കൂർ വീതവും രാത്രി ഷിഫ്റ്റ് 12 മണിക്കൂറും എന്ന രീതിയാണിത്. നേരത്തെ, 100 കിടക്കകളിൽ അധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ കിടക്കകളുടെ എണ്ണം മാനദണ്ഡമാക്കില്ല.

കൂടാതെ, അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈം അലവൻസ് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു മാസം 208 മണിക്കൂറിൽ അധികരിച്ച് ജോലി ചെയ്താൽ ഓവർടൈം അലവൻസ് നൽകണം.

നഴ്സുമാരുടെ സമരത്തെത്തുടർന്ന് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലി സമയം സംബന്ധിച്ച് പഠനം നടത്താൻ 2012-ൽ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് 2021-ൽ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയിരിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ്...

കേരള വാർത്തപ്രധാന വാർത്തസിനിമ

റാപ്പർ വേടനെ കണ്ട തമിഴ്നാട് മന്ത്രിക്ക് ചിന്മയി ശ്രീപാദയുടെ രൂക്ഷ വിമർശനം

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം മലയാളി റാപ്പർ വേടനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി ഗായിക...

കേരള വാർത്തകൗതുകങ്ങൾസിനിമ

സംഗീതവും ശബ്ദവും ദൃശ്യവും എഐ; വരിയും ഈണവും മനുഷ്യന്‍, ‘എന്തിനെന്നെ തട്ടിയുണര്‍ത്തി’ ശ്രദ്ധനേടുന്നു

മലയാള സംഗീതരംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുകയാണ് ‘എന്തിനെന്നെ തട്ടിയുണർത്തി’ എന്ന പ്രണയഗാനം. ചലച്ചിത്ര പ്രവർത്തകനും ഡിജിറ്റൽ...