വിശാഖപട്ടണം: ആന്ധ്രപ്രദേശിനെ ആഗോള സാങ്കേതിക ഭൂപടത്തിന്റെ മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിശാഖപട്ടണത്ത് ഗൂഗിൾ സ്ഥാപിക്കുന്ന വിശാലമായ നിർമിത ബുദ്ധി (എഐ) ഡാറ്റ സെന്ററിനു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു.
15 ബില്യൺ ഡോളർ (ഏകദേശം 1.35 ലക്ഷം കോടി രൂപ) നിക്ഷേപമുള്ള ഈ പദ്ധതി ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപങ്ങളിലൊന്നാണ്.
വിശാഖപട്ടണം ജില്ലയിലെ തർലുവഡയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ആന്ധ്രപ്രദേശിനെ ഒരു ഡിജിറ്റൽ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ സ്പീഡ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തുടക്കത്തിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്ററായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുടനീളം മൊത്തം 6.54 ഗിഗാവാട്ട് ശേഷിയുള്ള ഡിജിറ്റൽ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. ഇൻഫോടെക്, അദാനി ഇൻഫ്രാ, ഭാരതി എയർടെൽ തു
ടങ്ങിയ കമ്പനികളുടെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ആർക്കിടെക്ചർ എന്നീ മേഖലകളിൽ ആയിരക്കണക്കിന് ഉന്നത തൊഴിൽ അവസരങ്ങൾ ഈ പദ്ധതി വഴി സൃഷ്ടിക്കപ്പെടും.






Leave a comment