വാഷിങ്ടൻ : യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2024 – 2025 അധ്യയന വർഷത്തിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം 7% കുറഞ്ഞു. വീസ നടപടിക്രമങ്ങളിലെ കാലതാമസം, വീസ നിഷേധിക്കാനുള്ള സാധ്യത, കൂടാതെ രാജ്യത്തെ സാമൂഹികരാഷ്ട്രീയ അന്തരീക്ഷം വിദേശ വിദ്യാർഥികൾക്ക് അനാവശ്യരായി തോന്നുന്നു എന്ന ആശങ്കയുമാണ് പ്രവേശന നിരക്ക് കുറയാൻ പ്രധാന കാരണം.ഇൻസ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷന്റെ ‘ഓപ്പൺ ഡോർസ് റിപ്പോർട്ട്’ പ്രകാരമാണിത്.
ആഗോളതലത്തിൽ ഇടിവ് സംഭവിച്ചപ്പോഴും, ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ 9.5% വർധനവ് രേഖപ്പെടുത്തി. 363,019 ഇന്ത്യൻ വിദ്യാർത്ഥികൾ യു.എസിൽ പഠനം നടത്തുന്നു. ഇതോടെ, ചൈനയെ മറികടന്ന് യുഎസിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഈ വർധനവ് പ്രധാനമായും ബിരുദാനന്തര ബിരുദ തലങ്ങളിലാണ്.
ശ്രദ്ധേയമായ ഒരു വസ്തുത: വിദേശ വിദ്യാർഥികൾ നൽകുന്ന ട്യൂഷൻ ഫീസുകൾ ഒരു യൂണിവേഴ്‌സിറ്റിയുടെ മൊത്തം ചെലവ് വഹിക്കുന്നില്ലെങ്കിലും, അധ്യാപനം, വിദ്യാർഥി സേവനങ്ങൾ തുടങ്ങിയ പ്രധാന ചെലവുകൾക്ക് അത് ഒരു സുപ്രധാന വരുമാന സ്രോതസ്സാണ്. അതുകൊണ്ട് തന്നെ, വിദേശ വിദ്യാർഥികളെ സാമ്പത്തിക സംഭാവന നൽകുന്നവർ എന്നതിലുപരി, സാംസ്‌കാരികവും അക്കാദമികവുമായ നേട്ടങ്ങൾ കൊണ്ടുവരുന്നവരായി കാണാൻ സ്ഥാപനങ്ങൾക്ക് ഈ റിപ്പോർട്ട് ഒരു പ്രചോദനമാവണം.
Report : ജയിംസ് വർഗീസ്






Leave a comment