കേരള വാർത്ത

ന്യൂക്ലിയർ മെഡിസിനിൽ പി ജി പഠനം; കേരളത്തിൽ അവസരം

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്ത് പകരും. 81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്കാണ് കേരളത്തിന് ഇത്തവണ എൻഎംസി അനുമതി നൽകിയത്.

ആലപ്പുഴ മെഡിക്കൽ കോളേജ്- 17, എറണാകുളം മെഡിക്കൽ കോളേജ് – 15, കണ്ണൂർ മെഡിക്കൽ കോളേജ് – 15, കൊല്ലം മെഡിക്കൽ കോളേജ് – 30, കോഴിക്കോട് മെഡിക്കൽ കോളേജ് – 2, മലബാർ കാൻസർ സെന്റർ (എംസിസി) – 2.

മെഡിക്കൽ കോളേജുകൾക്കായി 270 അധ്യാപക തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി ജി സീറ്റുകൾ ലഭ്യമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലും പിജി സീറ്റുകൾ അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തചരമം

പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ കടലിൽ വീണ യുവാവ് മരിച്ചു

വിഴിഞ്ഞം: ബന്ധുക്കൾക്കൊപ്പം എത്തി ആഴിമല കടൽ തീരത്തെ പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ തിരയടിയേറ്റ് കടലിൽ...

കേരള വാർത്ത

ഫാ. ഡോ. ജോബി കൊച്ചുമുട്ടം സിഎംഐ മൂവാറ്റുപുഴ പ്രൊവിൻഷ്യൽ

മൂവാറ്റുപുഴ: ഫാ. ഡോ. ജോബി കൊച്ചുമുട്ടം സിഎംഐ മൂവാറ്റുപുഴ സിഎംഐ കാർമൽ പ്രൊവിൻസിന്‍റെ പുതിയ പ്രൊവിൻഷ്യലായി...

അമേരിക്കൻ വാർത്തകേരള വാർത്ത

നേഴ്‌സുമാരുടെ തീരാ സമരത്തിന് ഫോമാ ‘ടീം പ്രോമീസി’ന്റെ ഐക്യദാര്‍ഢ്യം

ഫ്‌ളോറിഡ: പ്രതീക്ഷകള്‍ക്ക് വഴിയില്ലാതെ ബന്ധപ്പെട്ടവര്‍ പരിഹാര മാര്‍ഗങ്ങള്‍ക്ക് വശംവദരാവാതെ കേരളത്തിലെ സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം...

കേരള വാർത്തകൗതുകങ്ങൾ

എല്ലാം മറന്നൊന്ന് മയങ്ങി; ക്ഷേത്രത്തില്‍ മോഷണ ശ്രമത്തിനിടെ ഉറങ്ങിയപ്പോയ തസ്കരൻ പിടിയിൽ

കൊച്ചി: ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. കോവിലൂര്‍ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. തിടപ്പള്ളിയില്‍...